യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പരാതിപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണു മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണു സൈബർ ആക്രമണമെന്നു പരാതിയിൽ പറയുന്നു. യുഡിഎഫും അവരുടെ സ്ഥാനാർഥിയും വ്യക്തിഹത്യ നടത്തുന്നുവെന്നു കഴിഞ്ഞദിവസം ശൈലജ ആരോപിച്ചതിനു പിന്നാലെയാണു പരാതി നൽകിയത്.ഇപ്പോൾ ഇതാ വിഷയത്തിൽ പി ജയരാജൻ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.പോസ്റ്റ് ഇങ്ങനെ ആണ്
വടകരയിലെ യുഡിഎഫ് വനിതാ എംഎൽഎയും തൃക്കാക്കര വനിതാ എംഎൽഎയും ഇന്ന് ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പ്രചാരണത്തെ ന്യായീകരിക്കാൻ പത്ര സമ്മേളനം നടത്തി വെല്ലുവിളിക്കുന്നത് കേട്ടു.ഏതെങ്കിലും ഉത്തരവാദപ്പെട്ട നേതാക്കൾ ടീച്ചറെ ആക്ഷേപിച്ചു കമന്റ് ചെയ്തിട്ടുണ്ടോ എന്ന്..ഒന്നല്ല ..ഒരുപാടുണ്ട്.. “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന് പറഞ്ഞോണ്ടിരിക്കുന്ന വനിതാ എം എൽ എ യുടെ അറിവിലേക്ക്…ഇത് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുടെ കമന്റാണ് .വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വ്യാജ യൂത്ത് പ്രസിഡന്റിന്റെയും അടുത്ത അനുയായിയും.
ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണ് എന്നത് വ്യക്തമാണ്.
ഈ കമൻ്റിലെ മറ്റൊരു വിഷയം തൊഴിലാളി വിരുദ്ധതയാണ്. ഹൈസ്കൂളിൽ സയൻസ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചറിനെ തയ്യൽ ടീച്ചർ എന്ന് പറയുന്നതിലൂടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തയ്യൽ തൊഴിലാളികൾ / ടീച്ചർമാർ മോശമായ എന്തോ ജോലിയാണ് ചെയ്യുന്നത് എന്ന ധ്വനിയാണ് ഉണ്ടാക്കുന്നത്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചതും ഇതേ യുഡിഎഫ് സംഘമാണ്…
വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും…