68 മത് ദേശീയ ചലച്ചിത്ര പുരസ്കാര വേളയ്ക്ക് ചെറിയ കളങ്കം ആയിരുന്നു സിങ്ക് സൗണ്ട് പുരസ്കാരം കന്നട ചിത്രമായ ഡൊല്ലുവിന് നൽകിയത്. ഇത് ഡബ്ബ് ചെയ്ത ചിത്രമാണ് എന്ന് പിന്നീട് വെളിപ്പെടുത്തലുമായി സൗണ്ട് ഡിസൈനർ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി ജൂറി എത്തിയിരിക്കുകയാണ്. നിർമാതാക്കൾ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇവർ പറയുന്നത്. ഇതൊരു സിങ്ക് സൗണ്ട് ചിത്രമാണ് എന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.
സിനിമ കണ്ടു നോക്കി. അപ്പോഴും ഇത് സിംഗ് സൗണ്ട് അല്ല എന്ന് മനസ്സിലായില്ല. അതുകൊണ്ടാണ് ചിത്രത്തിന് പുരസ്കാരം നൽകിയത്. ജൂറി പറയുന്നു. പൂർണ്ണമായും ഡബ്ബ് ചെയ്ത ചിത്രമാണ് ഇത്. അതായത് സാധാരണ ഒരു ചിത്രത്തിൽ ചെയ്യുന്നതുപോലെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുക. ജൂറി ചിത്രം കണ്ടിരുന്നു എന്ന് ഉറപ്പില്ല എന്ന് പ്രതികരണവുമായി പലരും രംഗത്ത് വന്നിരുന്നു.
ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് ഇതിനെതിരെ തുറന്നടിച്ചിരുന്നു. ഡബ്ബ് ചെയ്ത് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം കേട്ടിട്ട് പോലും ജൂറിക്ക് മനസ്സിലായില്ല എന്നുള്ളത് നാണക്കേടാണ് എന്ന് ഇദ്ദേഹം പറയുന്നു. പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ തന്നെ താൻ അത്ഭുതപ്പെട്ടുപോയി.
ചെയ്യാത്ത ജോലിക്ക് പുരസ്കാരം കിട്ടിയ ഷോക്കിലാണ് പുരസ്കാര ജേതാവ് ജോബിൻ എന്നും ഇദ്ദേഹം പറയുന്നു. ഇദ്ദേഹത്തിൻറെ പ്രതികരണം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നിരുന്നു. കടുത്ത വിമർശനമാണ് ഇദ്ദേഹം ഉന്നയിച്ചത്. എന്തായാലും ഇതിനെതിരെ പല പ്രേക്ഷകരും ഇപ്പോൾ രംഗത്തെത്തുന്നുണ്ട്.