ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് ലെഫ്റ്റനൻ്റ് റാം. ഇതിലെ നായികയാണ് മൃണാൾ താക്കൂർ. ഇപ്പോഴിതാ താൻ നേരിട്ട അവഗണനകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.കരിയർ തുടങ്ങിയ സമയത്ത് പലരും മോശമായി പെരുമാറി എന്ന് താരം പറയുന്നു. വീട്ടിൽ വന്ന അന്ന് കരയുമായിരുന്നു. ചെറിയ പ്രായത്തിൽ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു.
ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. അത് നന്നായി ചെയ്തില്ലെങ്കിൽ ഒരിടത്തും എത്തില്ല എന്ന് കരുതി. ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹിതയായി കുട്ടികളുമൊക്കെയായി കഴിയേണ്ടിവരും എന്ന് താൻ വിചാരിച്ചു. അങ്ങനെ ചെയ്യുവാൻ തനിക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. കരിയറിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആണ് ഇഷ്ടപ്പെട്ടത്. തുടർന്ന് ഓഡിഷന്കൾക്കും പോയി തുടങ്ങി.
ചിലപ്പോഴൊക്കെ താൻ ഒന്നിനും കൊള്ളാത്തവൾ ആണെന്ന ചിന്ത മനസ്സിനെ അലട്ടി. ഓരോരുത്തരും തങ്ങളെ കണ്ടെത്തുന്ന സമയമുണ്ട്. ഞാൻ മിക്കവാറും ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. വാതിലിനോട് ചേർന്നായിരുന്നു നിൽക്കുക.
പലപ്പോഴും അവിടെ നിന്ന് പുറത്തേക്ക് ചാടാൻ തോന്നിയിരുന്നു എന്ന് മൃണാൾ പറയുന്നു. താരം അഭിനയിച്ച ജഴ്സി എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. മറ്റു പല ചിത്രങ്ങളിലും താരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.