മാർച്ച് മൂന്നിന് ബീഹാറിലെ ജാമുയി ജില്ലയിലെ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആവുന്നത്.കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സിപി സണ്ണിക്ക് നേരെയായിരുന്നു ആക്രമണം. ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. മർദ്ദനത്തിൻ്റെ ദൃശ്ങ്ങൾ ആക്രമി സംഘം തന്നെയാണ് ഫോണിൽ ചിത്രീകരിച്ചത്. അടിയേറ്റ് നിലത്തു വീണ സണ്ണിയെ നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയിൽ കാണാം.
കൽ നടയായും ബൈക്കിലുമെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണം തടയാനായി ഭാര്യ അപേക്ഷിച്ചെങ്കിലും യുവാക്കൾ തയ്യാറായില്ല.
In the state of Bihar, India, Pastor CP Sunny was held by Hindutva fanatics and thrown onto the road while chanting ‘Jai Shri Ram.’ Currently, Pastor Sunny is undergoing treatment. Please pray for him. pic.twitter.com/rqiJBKx1wi
— South Asian Christians (@S_AsianXtians) March 4, 2024
അദ്ദേഹം പന്ത്രണ്ട് വർഷമായി ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തി വരികയാണ് സണ്ണി. തന്നെ ആക്രമിച്ചവരിൽ 300 ഓളം പേരുണ്ടെന്ന് സണ്ണി പറഞ്ഞു. ആൾക്കൂട്ട ആക്രമണത്തിൽ സണ്ണിക്ക് കഴുത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞരമ്പുകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും ജീവനും കൊണ്ടാണ് കേരളത്തിലേക്ക് ഓടിയതെന്നും അദ്ദേഹം പറയുന്നുണ്ട്.