പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് നാഷണൽ മാധ്യമങ്ങളടക്കം കൊണ്ടാടിയ വാർത്തകളിൽ ഒന്നായിരുന്നു. കേരളത്തിലും എപ്പോഴും ഇരുമുന്നണികളും മാറിമാറി ആണ് ധരിച്ചിട്ടുള്ളത്. എങ്ങനെ ഒരു മുന്നണി തുടർഭരണം സാധ്യമാക്കി എന്നത് ഇപ്പോൾ നാഷണൽ മാധ്യമങ്ങളടക്കം ചർച്ച ചെയ്യുകയാണ്. ഇതിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇടതു സർക്കാർ നടപ്പിലാക്കിയ ജനപ്രിയ ക്ഷേമ പദ്ധതികൾ ആയിരുന്നു. അതിനൊപ്പം തന്നെ ആരോഗ്യമേഖലയിൽ ഇടതു സർക്കാർ കൈവരിച്ച നേട്ടങ്ങളും.
നിപ്പയും കോറോണയും അടക്കം മഹാമാരികൾ കേരളം ഒരുപാട് കണ്ടിട്ടുണ്ട് എങ്കിലും അതിനെ എല്ലാം ഫലപ്രദമായ രീതിയിൽ ആയിരുന്നു സർക്കാർ തടഞ്ഞുനിർത്തിയത്. കേരളത്തിലെ ആരോഗ്യ മേഖല വളരെ ഉയർന്നു പ്രവർത്തിക്കുകയായിരുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം കേരളത്തിലെ ആരോഗ്യ മേഖല വികസിച്ചു. സർക്കാർ ആശുപത്രികൾ എല്ലാം വേറെ ലെവൽ വികസനം കാഴ്ചവെച്ചു. കേരളത്തിലെ ആരോഗ്യ മേഖലയെ മുന്നിൽ നിന്ന് നയിച്ചത് കെ കെ ശൈലജ ടീച്ചർ ആയിരുന്നു.
ഇപ്പോൾ രണ്ടാം മന്ത്രിസഭയിൽ നിന്നും ശൈലജ ടീച്ചർ ഇല്ല എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇതിനെതിരെ കേരളത്തിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊറോണ സമയത്ത് വളരെ ഫലപ്രദമായി ആയിരുന്നു കേരളത്തിലെ ആരോഗ്യ മേഖല പ്രവർത്തിച്ചത്. അന്താരാഷ്ട്ര അംഗീകാരങ്ങൾ ഒരുപാട് നമ്മളെ തേടിയെത്തിയിരുന്നു. അതുകൊണ്ടുതന്നെ ശൈലജ ടീച്ചർ ആണ് തുടർ ഭരണത്തിന് ഇടതു സർക്കാരിനെ സഹായിച്ചതിൽ വലിയ ഒരു പങ്കു വഹിച്ചത് എന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ സിനിമാ താരങ്ങളടക്കം നിരവധി ആളുകളാണ് ഷൈലജ ടീച്ചറെ മാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
സിനിമാതാരം മാളവിക മോഹനനാണ് ട്വിറ്ററിൽ ഇതിനെതിരെ ആഞ്ഞടിക്കുന്നത്. മലയാളി ആണെങ്കിലും തമിഴ് സിനിമയിൽ ആണ് താരം കൂടുതൽ തിളങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ നായിക ആയിരുന്നു മാളവിക. “നമുക്ക് ഉണ്ടായിരുന്ന ഏറ്റവും മികച്ച ആരോഗ്യ മന്ത്രിമാരിൽ ഒരാളെ മന്ത്രി സഭയിൽ നിന്നും പുറത്താക്കി. അതും ഒരു മഹാമാരിക്ക് ഇടയിൽ. എന്താണ് അവിടെ സംഭവിക്കുന്നത് പിണറായി വിജയൻ?” – ഇതായിരുന്നു മാളവികയുടെ ട്വീറ്റ്.