പാരീസ്: എട്ടാം തവണയും ബാലണ്‍ ദ് ഓര് തിളക്കത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയ പ്രകടനമാണ് മെസിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, കെവിന് ഡി ബ്രൂയ്ന്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്.
സ്പെയിനെ ലോക ചാംപ്യന്മാരാക്കിയതിനൊപ്പം മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റിയാണ് വനിത ബലോണ്‍ ദ് ഓര് നേടിയത്.
മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന് ട്രോഫി അര്‍ജന്റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി. യാഷിന് ട്രോഫിക്ക് വേണ്ടി എമി മാര്‍ട്ടിനെസിനൊപ്പം മത്സരിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം എഡേഴ്സണ്. ബാഴ്സലോണ താരം മാര്‍ക്ക് ആന്ദ്രേ ടെര് സ്റ്റേഗന് എന്നിവരായിരുന്നു
മികച്ച യുവതാരത്തിനുള്ള കൊപ ട്രോഫി റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമിനാണ്. ജമാല്‍ മ്യൂസിയാല, അലജാന്‍ഡ്രോ ബാള്‍ഡെ എന്നിവരാണ് പിന്നിലായത്.
അതേസമയം ബാലണ്‍ ദ് ഓര് പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ താരം എന്ന നേട്ടം ഇത്തവണയും മെസ്സി നിലനിര്‍ത്തി.മെസ്സിക്ക് പിന്നിലായിട്ടുള്ള ക്രിസ്റ്റ്യാനോ റോണാള്‍ഡോ അഞ്ച് തവണയാണ് ബാലണ്‍ ദ് ഓര് നേടിയിട്ടുള്ളത്.