കേരളത്തിൽ നിന്നും മറ്റൊരു ആത്മഹത്യാ വാർത്ത കൂടിയാണ് ഇപ്പോൾ പുറത്തുവരുന്നത്. അഭിനന്ദ് എന്ന യുവാവ് ആണ് ഇപ്പോൾ ആത്മഹത്യ ചെയ്തിരിക്കുന്നത്. കേളകം സ്വദേശിയാണ് അഭിനന്ദ്. വെറും ഇരുപത്തിമൂന്ന് വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഉപരി പഠനത്തിനു വേണ്ടി മാൾട്ട എന്ന പ്രദേശത്ത് പോകുവാൻ വേണ്ടി പിതാവിൻറെ പേരിൽ 10 ലക്ഷം ലോൺ എടുത്തത്. കേരള ബാങ്ക് കേളകം ശാഖയിൽ നിന്നും ആയിരുന്നു 10 ലക്ഷം ലോൺ എടുത്തത്. പക്ഷേ മാൾട്ടയിൽ എത്തിയപ്പോഴായിരുന്നു വിസ തട്ടിപ്പിനിരയായ വിവരം യുവാവ് അറിയുന്നത്. പിന്നീട് കോഴിക്കോട് സ്വദേശിയായ ഏജൻ്റിന് എതിരെ കേസ് നൽകി എങ്കിലും ഇയാൾ മുങ്ങിയതിനാൽ പണം തിരികെ കിട്ടിയില്ല. പഠനം പാതിവഴിയിൽ മുടങ്ങി അഭിനന്ദ് നാട്ടിൽ തിരിച്ചെത്തി.
പിന്നീട് പല ജോലികളും അഭിനന്ദനം ചെയ്തു. ആറു മാസങ്ങൾക്ക് മുൻപ് അഭിനന്ദ് വിവാഹിതനായി. ഏറെ വർഷങ്ങളുടെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു വൃന്ദ എന്ന പെൺകുട്ടിയെ അഭിനന്ദ് രജിസ്റ്റർ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞതോടെ ബാധ്യതകൾ കൂടി. മെച്ചപ്പെട്ട ജോലിക്കും വരുമാനത്തിനും വേണ്ടി ഒരുപാട് ശ്രമിച്ചുവെങ്കിലും കൊവിഡ് തടസ്സമായി. അങ്ങനെയാണ് കമ്പിവേലി നിർമ്മിക്കുന്ന യൂണിറ്റ് ഒരു സംരംഭം പോലെ തുടങ്ങാം എന്ന തീരുമാനം എടുക്കുന്നത്. മലയോരമേഖലയിൽ കമ്പിവേലി ബിസിനസിന് നല്ല സാധ്യതയാണ് ഉള്ളത് എന്ന് സുഹൃത്തുക്കൾ അഭിനന്ദിനോട് പറഞ്ഞു.
കയ്യിലുള്ള കുറച്ച് പണത്തിനൊപ്പം ബാങ്ക് വായ്പ കൂടി ആവശ്യമുണ്ടായിരുന്നു. ഇതിനുവേണ്ടി കനറാ ബാങ്കിൽ അപേക്ഷയും നൽകി. എന്നാൽ ബാങ്ക് ജീവനക്കാർ ചില രേഖകൾ ആവശ്യപ്പെട്ടു. മറ്റ് കടബാധ്യതകൾ ഒന്നുമില്ല എന്ന രേഖ ആയിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാൻ കേരളബാങ്ക് തയ്യാറായില്ല. തവണകൾ മുടങ്ങിയതിനാൽ ബാധ്യതകൾ ഇല്ല എന്ന് തെളിയിക്കുന്ന രേഖ നൽകുവാൻ സാധിക്കില്ല എന്നായിരുന്നു കേരളബാങ്ക് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു അഭിനന്ദ് ബാങ്കിൽ പോയി നിരാശയോടെ മടങ്ങി വന്നത്. അന്നുതന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോൺ ചെയ്തിരുന്നു എന്ന് ഇവർ പറയുന്നു. കടുത്ത നിരാശയോടെ ആണ് അഭിനന്ദ് സംസാരിച്ചത് എന്നാണ് ഇവർ പറയുന്നത്.
ലോൺ ലഭിക്കാത്ത മനോവിഷമത്തിൽ ആണ് അഭിനന്ദ് ആത്മഹത്യ ചെയ്തത്. ദുശീലങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് അഭിനന്ദനെ കുറിച്ച് എല്ലാവരും പറയുന്നത്. കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഒരു നല്ല ജോലി മാത്രമായിരുന്നു അഭിനന്ദ് ആഗ്രഹിച്ചത്. മരിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് പോലും വായ്പ കിട്ടാത്തതിൽ ഏറെ വിഷമിച്ചിരുന്നു അഭിനന്ദ്. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നായിരുന്നു അഭിനന്ദ് അവസാനമായി സുഹൃത്തുക്കളോട് പറഞ്ഞത്. നാളെ രാവിലെ പരിഹാരമാർഗ്ഗങ്ങൾ ആലോചിക്കാം എന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ അതിന് കാത്തുനിൽക്കാതെ അഭിനന്ദ് സ്വയം ജീവൻ ഒടുക്കുകയാണ് ഉണ്ടായത്.