ലേഡി സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കി തെന്നിന്ത്യയെ അടക്കി വാഴുന്ന താരമാണ് നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും താരം തമിഴിൽ ആയിരുന്നു സജീവമായത്. സത്യൻ അന്തിക്കാടിന് മുൻപ് സംവിധായകൻ വിനയൻ ആയിരുന്നു നയൻതാരയ്ക്ക് ആദ്യം സിനിമയിൽ അവസരം നല്കാൻ ഉദ്ദേശിച്ചിരുന്നത്.
ജയസൂര്യ നായകനായി എത്തിയ ഊമപ്പെണ്ണിന് ഉരിയാടപയ്യൻ എന്ന ചിത്രത്തിലെ നായികയായാണ് ആദ്യം നയൻതാരയെ പരിഗണിച്ചത്. എന്നാൽ കഥാപാത്രത്തിന് യോജിച്ച പെൺകുട്ടി അല്ല നയന്താരയെന്നു മനസിലാക്കി ആ വേഷം കാവ്യാമാധവനു നൽകുകയായിരുന്നു സംവിധായകൻ എന്ന് വിനയൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജയസൂര്യ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു വിനയന്റെ ‘ഊമപെണ്ണിന് ഉരിയാടപയ്യന്’. ഊമ വേഷത്തിലാണ് ജയസൂര്യയും കാവ്യ മാധവനും ചിത്രത്തില്‍ അഭിനയിച്ചത്.
ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിൽ നയൻതാര പങ്കെടുത്തിരുന്നുവെങ്കിലും പുതുമുഖം ഈ കഥാപാത്രത്തിന് യോജിക്കില്ല എന്ന് മനസിലാക്കിയാണ് താൻ ആ വേഷം കാവ്യാമാധവനും നൽകിയതെന്നും വിനയൻ പറഞ്ഞു.