ബിഗ് ബോസ് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രശസ്തയായ താരമാണ് ജൂലി. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു നഴ്സ് ആയിരുന്നു എങ്കിലും പിന്നീട് സമൂഹ സേവയിലേക്ക് തിരിയുകയായിരുന്നു ജൂലി. കമലഹാസൻ അവതാരകനായി എത്തിയ ബിഗ്ബോസ് എന്ന പരിപാടിയുടെ ഒന്നാം സീസണിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ് ജൂലി തമിഴ്നാട്ടിൽ ഉടനീളം പ്രശസ്തയാകുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ നാട്ടിൽ സ്,ത്രീക,ൾക്കെതിരെ നടക്കുന്ന അ,തിക്ര,മങ്ങളിൽ പ്രതികരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആണ് ജൂലി ശക്തമായ സന്ദേശം നൽകുന്നത്. നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുതൽ വയസ്സായവർക്ക് വരെ ഈ നാട്ടിൽ സുരക്ഷിതത്വമില്ല. 2019 വർഷത്തിൽ മാത്രം ഇത്തരത്തിൽ 32000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരു സംഭവം നടന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമേ നമ്മൾ അതിനെക്കുറിച്ച് സംസാരിക്കുകയുള്ളൂ, പിന്നീട് നമുക്കും അതൊരു പഴങ്കഥയായി മാറുന്നു.
ഇതെല്ലാം ഉത്തരേന്ത്യയിൽ അല്ലേ നടക്കുന്നത് എന്ന് കരുതി നിങ്ങൾ ആശ്വസിക്കുന്നുണ്ടോ? നമ്മുടെ ചുറ്റും ഏത് പെ,ൺകു,ട്ടിയാണ് സുരക്ഷിതയായി ഉള്ളത്? ഇതെല്ലാം ദൂരെ നാട്ടിൽ സംഭവിക്കുന്നത് അല്ലേ എന്ന് കരുതി ആശ്വസിക്കുന്നവർ ഒന്നോർക്കുക, എപ്പോൾ വേണമെങ്കിലും ഒരു ഇ,ര,യായി മാറാം എന്ന ജീവിതമാണ് ഇവിടെ ഓരോ പെൺകുട്ടിയുടേതും.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേ ഇത്തരത്തിലുള്ള കു,റ്റകൃ,ത്യങ്ങൾ നടത്തുന്നവരെ മാതൃകാപരമായ രീതിയിൽ ശിക്ഷിക്കണമെന്നും ജൂലി ആവശ്യപ്പെടുന്നു. അടുത്തിടെ ഉത്തർപ്രദേശിലെ ഹാത്രസ് എന്ന സ്ഥലത്ത് നടന്ന 19 വയസുകാരിയായ ദളിത് പെൺകുട്ടിയുടെ ദു,രന്ത,വാർത്തയും ജൂലി പരാമർശിച്ചു.