ബിജെപി അനുകൂല ലേഖനവുമായി വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തി. മോദിയെ പ്രശംസ കൊണ്ട് മൂടുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്ത ലേഖനം എഴുതിയത് ആലപ്പുഴ രൂപതയിലെ വൈദികനായ ഫാ. സേവ്യർ കുടിയാംശ്ശേരിയാണ്.ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,കമ്മ്യൂണിസം അറിയാവുന്നവർ കമ്മ്യണിസ്റ്റ് പാർട്ടിയിലില്ലെന്നും ഇപ്പോൾ ഉള്ളവര അവരുടെ പാർട്ടിക്കാരെ മാത്രം സേവിക്കുകയാണെന്നും ലേഖനം വിമർശിക്കുന്നു. കോൺഗ്രസിലും പ്രതീക്ഷയില്ലെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. പുതിയ തലമുറ കോൺഗ്രസിൽ നിന്ന് മാറി ചിന്തിക്കുന്നു. ഇന്ത്യ മുന്നണിക്ക് ദാർശനികമായ അടിത്തറയില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
യുഡിഎഫും എൽഡിഎഫും സെക്കുലർ അല്ലെന്നും യുഡിഎഫ് മുസ്ലീം ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും, ഇടതുപക്ഷവും ഇക്കാര്യത്തിൽ മോശമല്ലെന്നും അവരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. അവർ കരുത്തോടെ ഇന്ത്യ ഭരിക്കുകയാണ്. ഇക്കുറി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് സാധ്യത. ഇനിയും അയിത്തം കൽപ്പിച്ചു അവരെ പുറത്തുനിർത്തിയാൽ അവർ നമ്മെയും പുറത്തു നിർത്തുമെന്നാണ് ലേഖനത്തിൽ പറയുന്നത്.