മുൻമന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അച്ചു ഉമ്മൻ.ജസ്റ്റിസ് ജി ശിവരാജന് കോടികള്‍ വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് എഴുതി നല്‍കുകയായിരുന്നു എന്ന മുന്‍മന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരൻ പറഞ്ഞത്.അതെ സമയം സി ദിവാകരന് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്നും അച്ചു ഉമ്മന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ സംവിധാനത്തെ ആകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍ എന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. സോളര്‍ അന്വേഷണത്തിലെ സി ബി ഐ റിപ്പോര്‍ട്ട് ഒരു രീതിയിലും ഞെട്ടിച്ചിട്ടില്ല എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
‘ഉമ്മന്‍ ചാണ്ടി 100 ശതമാനം നിരപരാധി ആണെന്നു 101 ശതമാനം ഉറപ്പായിരുന്നു. എന്നാല്‍ ദിവാകരന്റെ വെളിപ്പെടുത്തല്‍ ശരിക്കും ഞെട്ടിച്ചു,’ അച്ചു ഉമ്മന്‍ പറയുന്നത്. അതേസമയം സൈബര്‍ ആക്രമണം നേരിടുന്ന സ്ത്രീകള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇതിനെതിരെ കേസ് കൊടുത്തത് എന്നും അച്ചു ഉമ്മന്‍ പറഞ്ഞു. എന്നാല്‍ തെളിവുകള്‍ സഹിതം നല്കിയ പരാതി വനിതാ കമ്മിഷന് പരിഗണിക്കാത്തതില്‍ നിരാശയുണ്ട്.മറ്റൊന്ന്,പാര്‍ട്ടിയും കുടുംബവും സുഹൃത്തുക്കളും പിന്തുണയ്ക്കുന്നുണ്ട് എന്നും എന്നിട്ടും പ്രതികരിച്ചില്ലെങ്കില്‍ തെറ്റായ സന്ദേശമാകും എന്നു കരുതിയാണ് പരാതി നല്‍കിയത് എന്നും അച്ചു ഉമ്മന്‍ പറഞ്ഞു. അതേസമയം ഭയന്നിട്ടാണ് പല സ്ത്രീകളും സൈബര്‍ ആക്രമണങ്ങള്‍ മനസില്‍ ഒതുക്കുന്നത് എന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി നിയോഗിച്ച കമ്മിഷന് തന്നെ അദ്ദേഹത്തിന് എതിരായി വന്നു എന്നായിരുന്നു സി ദിവാകരന് പറഞ്ഞത്
”നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ ‘കണാ കുണാ’ റിപ്പോര്‍ട്ട് എഴുതിവെച്ചത്” എന്നായിരുന്നു ദിവാകരന്റെ വിവാദ പരാമര്‍ശം. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ദിവാകരന് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്ത് നിയമിക്കപ്പെട്ട കമ്മിറ്റിക്ക് പണം കൊടുത്തു എന്ന് പറഞ്ഞത് ആ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ തുകയാണ് എന്നായിരുന്നു ദിവാകരന്റെ വിശദീകരണം. ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന ധാരണയുടെ പുറത്തതാണ് സോളാര്‍ സമരങ്ങളുടെ ഭാഗമായി നടന്ന സെക്രട്ടറിയറ്റ് ഉപരോധം അവസാനിപ്പിച്ചത് എന്നും അദ്ദേഹം പറഞു.