ഇന്ത്യയിൽ കൊവിഡ് വാക്സിനേഷനുകൾ ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10:30ന് ആയിരുന്നു വാക്സിനേഷൻ ആരംഭിച്ചത്. രാജ്യത്തെ ആദ്യ വാക്സിനേഷൻ ലഭിച്ചത് ഡൽഹി എയിംസിലെ ജീവനക്കാരന് ആയിരുന്നു. മനീഷ് കുമാർ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ ഇതിനു സാക്ഷ്യം വഹിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചെടുത്ത രണ്ട് വാക്സിനുകളാണ് ഇപ്പോൾ നൽകുന്നത്. ഇതിൽ ഒരെണ്ണം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൂടിയാണ്. ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിനാണ് മറ്റൊന്ന്. ഈ രണ്ടു വാക്സിനുകൾ ആണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർക്ക് നൽകുന്നത്. വാക്സിനുകൾ ലഭിക്കുന്നതിന് മുൻഗണന ലഭിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് ആണ്. ഇതിനുശേഷമായിരിക്കും പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന പോലീസുകാർ അടക്കമുള്ളവർക്ക് നൽകുന്നത്.
കോവാക്സിൻ എന്നാണ് ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്സിൻ്റെ പേര്. കോവിഷീൽഡ് എന്നാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിനിൻറെ പേര്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് ഇതിൽ ഏതെങ്കിലും ഒരു വാക്സിൻ തിരഞ്ഞെടുക്കാൻ അനുവാദമില്ല. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ യജ്ഞം ആയിരിക്കും ഇത്. ഇന്ത്യൻ പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസ് വഴി യജ്ഞം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രധാനമന്ത്രി നന്ദി അർപ്പിച്ചു.
വാക്സിങ് യജ്ഞം ആരംഭിച്ചുവെങ്കിലും സുരക്ഷാ മുൻകരുതലുകൾ കൈവിടരുത് എന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിക്കുക ഇപ്പോഴും അനിവാര്യമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. 3,006 സൈറ്റുകളാണ് വാക്സിൻ നൽകുന്നതിനുവേണ്ടി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഒരു വ്യക്തി രണ്ട് വാക്സിൻ ഷോട്ടുകൾ ആണ് എടുക്കേണ്ടത്. 28 ദിവസത്തെ ഇടവേളകളിൽ ആയിരിക്കണം ഇത്.