ലഡാക്കിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ലാൻഡ്സ് ഹവിൽദാർ മുഹമ്മദ് ഷൈജിലിൻ്റെ മൃതദേഹം ഖബറടക്കി. കഴിഞ്ഞദിവസം എയർ ഇന്ത്യ വിമാനത്തിലാണ് ആണ് മൃതദേഹം എത്തിച്ചത്. ഇതിനുശേഷം 11.30 മുതൽ തിരൂരങ്ങാടി യതീംഖാനയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിനുശേഷം പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിനുവച്ചു വച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ലഡാക്കിൽ അപകടം സംഭവിച്ചത്. ലഡാക്കിലെ ഷ്യോക്ക് നദിയിലേക്ക് ആണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞത്. 26 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. അതിർത്തിയിലെ സൈനിക ക്യാമ്പിൻ്റെ 25 കിലോമീറ്റർ അടുത്തെത്തിയപ്പോൾ ആണ് വാഹനം നദിയിലേക്ക് പറഞ്ഞത്.
മരിച്ച സൈനികരുടെ മൃതദേഹം ഡൽഹിയിലെ പാലം എയർ ബെയ്സിൽ എത്തിച്ചിരുന്നു. ഇതിനുശേഷം സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷമാണ് ജന്മ നാടുകളിലേക്ക് മൃതദേഹം അയച്ചത്.
ഇതിനിടയിൽ അപകടത്തെക്കുറിച്ച് സൈന്യം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം അറിയിച്ചു. അവരുടെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുരിതബാധിതർക്ക് എല്ലാ സഹായവും ചെയ്യും. പരിക്കേറ്റ് ചികിത്സയിൽ ഉള്ളവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി സർവീസിലുള്ള വ്യക്തിയാണ് ഷൈജിൽ. ഷൈജിലിൻ്റെ പത്നി ഇനിമുതൽ ഇന്ത്യയുടെ സഹോദരിയാണ് എന്ന് ഭൗതികശരീരം ഖബറടക്കം ചെയ്യുന്ന സമയത്ത് സീനിയർ ഓഫീസർ പ്രതികരിച്ചു. ദൈവം സ്വർഗ്ഗത്തിലെ ഏറ്റവും മികച്ച സ്ഥാനം തന്നെ അദ്ദേഹത്തിന് നൽകട്ടെ എന്ന് അദ്ദേഹം പ്രതികരിച്ചു.