പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സിൽ ഒന്നും 21 വയസ്സ് ആക്കി ഉയർത്തുന്ന തീരുമാനത്തിൽ മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ എക്സ്പ്രസ് ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇനി മുതൽ 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നടത്തിയാൽ അത് ശൈശവവിവാഹം ആയിട്ട് ആയിരിക്കും കണക്കാക്കപ്പെട്ടുക. സ്പെഷൽ മാരേജ് ആക്ട്, ഹിന്ദു മാരേജ് ആക്ട് എന്നീ വകുപ്പുകളിൽ മാറ്റം വരുത്തിയ ശേഷം ആയിരിക്കും നിയമം നിലവിൽ വരിക. 2020 വർഷത്തിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച് സൂചന ആദ്യമായി നൽകിയത്. ഇപ്പോൾ ഏകദേശം ഒന്നര വർഷത്തിനു ശേഷമാണ് ഇതിന് നിയമപ്രാബല്യം വരാൻ പോകുന്നത്.
ബുധനാഴ്ച ആണ് കേന്ദ്ര സർക്കാർ ഈ പ്രൊപോസലിന് അംഗീകാരം നൽകിയത്. നീതി ആയോഗ് ആണ് കേന്ദ്രസർക്കാരിന് ഈ നിർദ്ദേശം 2020 വർഷത്തിൽ നൽകിയത്. ഈ തീരുമാനം ഒരിക്കലും ജനസംഖ്യ നിയന്ത്രിക്കുന്നതിനുവേണ്ടി അല്ല എന്നും സർക്കാർ വ്യക്തമാക്കി. ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നും, ജനസംഖ്യ നിയന്ത്രണത്തിൽ തന്നെയാണ് എന്നും സർക്കാർ വ്യക്തമാക്കി. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടു വന്നിരിക്കുന്നത് എന്നും സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഈ തീരുമാനത്തെ ഇന്ത്യക്കാർ മുഴുവൻ ഒന്നടങ്കം സ്വീകരിക്കുകയാണ്. അതേസമയം കേരളത്തിൽ നിന്നും രണ്ടു തരത്തിലുള്ള ആളുകളാണ് ഈ നിയമത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഒന്നു, മതം തിന്നു ജീവിക്കുന്ന ഒരു വിഭാഗം ആളുകൾ ആണ്. പെൺകുട്ടികളെ വെറും വിൽപന ചരക്ക് മാത്രമായി കാണുന്ന ഇവർക്ക് പെൺകുട്ടികളുടെ വിവാഹ പ്രായം കുറഞ്ഞത് 14 എങ്കിലും ആക്കി മാറ്റണം എന്നാണ് മനസിലിരുപ്പ്. അതുകൊണ്ടുതന്നെ ഈ നിയമത്തെ ഇവർ ശക്തമായി എതിർക്കുമെന്നത് തീർച്ച. കഴിഞ്ഞ ദിവസമായിരുന്നു കേരള സർക്കാർ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം അവതരിപ്പിച്ചത്. ഇന്നലെ മുതൽ ഇവർ കനത്ത സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ ആണ് ഇപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം എന്ന വിഷയം കൂടി വന്നിരിക്കുന്നത്. കേരള മൂരികൾ കുറച്ച് വിയർക്കും എന്നത് തീർച്ച.
ഈ തീരുമാനത്തെ എതിർക്കുന്ന മറ്റൊരു കൂട്ടർ എള്ളോളംതരി ടീംസ് ആണ്. ഇവർ ഇനി എന്തു ചെയ്യും എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും മലയാളികൾ ഒന്നടങ്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ തീരുമാനത്തെ എതിർക്കുന്നവരുടെ വീട്ടിലുള്ള പെൺകുട്ടികൾ പോലും ഈ നിയമത്തെ സ്വാഗതം ചെയ്യുന്നു എന്നതാണ് വൈരുദ്ധ്യം. ചില പുരുഷന്മാർക്ക് മാത്രമാണ് ഈ നിയമം കൊണ്ട് വിഷമം വരാൻ പോകുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയാൽ, അതുവരെ അവരെ കോളേജിൽ പറഞ്ഞയക്കേണ്ടിവരും. ഒരുപക്ഷേ അവർ ഡിഗ്രി പൂർത്തിയാക്കിയാൽ അവർ ജോലിക്ക് പോകണം എന്നു പറയും. അഥവാ അവർ ജോലിക്കുപോയി തുടങ്ങിയാൽ അവർ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കും. അങ്ങനെ അവർ സ്വന്തമായി നിലപാട് ഉള്ളവർ ആയി മാറും. പിന്നീട് പുരുഷന്മാരുടെ അടിമപ്പണി ചെയ്യാൻ സ്ത്രീകളെ കിട്ടി എന്ന് വരില്ല. ഇതാണ് ഈ നിയമത്തെ ചില ആളുകൾ എതിർക്കാൻ കാരണം.