ഇന്നത്തെ ദിവസം കേരളം കേട്ട് ഞെട്ടിയ ഏറ്റവും വലിയ വാർത്തകളിലൊന്ന് ആയിരുന്നു ദിലീപിൻറെ വീട്ടിൽ നടന്ന റെയ്ഡ്. ഒരേസമയം മൂന്ന് സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ഒന്ന് ദിലീപിൻറെ ആലുവയിലുള്ള വീട്ടിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വന്ന സമയത്ത് ഇവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ദിലീപ് തന്നെ ഒറ്റയ്ക്ക് കാർ ഓടിച്ച് ഇങ്ങോട്ട് വരികയായിരുന്നു. രണ്ടാമത്തെ റെയ്ഡ് നടന്നത് ദിലീപിൻറെ സഹോദരൻ അനൂപിൻ്റെ വീട്ടിലായിരുന്നു. മൂന്നാമത്തെ റെയ്ഡ് നടന്നത് ദിലീപും അനൂപും ചേർന്ന് നടത്തുന്ന ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഓഫീസിൽ ആയിരുന്നു. ഉച്ചയോടെയായിരുന്നു ഇവിടെ റെയ്ഡ് നടന്നത്. എന്തിനുവേണ്ടിയായിരുന്നു റെയ്ഡ് നടന്നത് എന്ന് അറിയുമോ? നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിൻറെ കയ്യിൽ ഉണ്ട് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഇത് കണ്ടു എടുക്കാൻ വേണ്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
പ്രധാനമായും രണ്ടു കേസുകളിലാണ് ഇപ്പോൾ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ഗൂഢാലോചന തെളിയിക്കാൻ വേണ്ടിയാണ് ഒന്നാമത്തെ അന്വേഷണം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്ന ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് നോക്കുവാൻ ആണ് രണ്ടാമത്തെ അന്വേഷണം. ദിലീപ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹർജി നാളെ പരിഗണിക്കുക ആണ്. ഇതിന് മുന്നോടിയായിട്ടാണ് ഇപ്പോൾ റെയ്ഡ് നടത്തിയത്. ഒരുതരത്തിലും ദിലീപിന് ജാമ്യം നൽകുവാൻ പാടില്ല എന്ന മുൻവിധിയോടെ ആണ് ക്രൈംബ്രാഞ്ച് പ്രവർത്തിക്കുന്നത് എന്നതാണ് മലയാളികളുടെ ആരോപണം.
അതേസമയം റെയ്ഡ് അവസാനിച്ചപ്പോൾ ഇവരുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും എന്തെല്ലാം കണ്ടെത്തി എന്ന് അറിയുമോ? മൊത്തം ഒമ്പത് കാര്യങ്ങളാണ് കണ്ടെത്തിയത്. 3 ഫോൺ ഇവർ കസ്റ്റഡിയിലെടുത്തു. ദിലീപിൻറെ പേഴ്സണൽ ഫോൺ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഒരു പെൻഡ്രൈവ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതു കൂടാതെ മൂന്ന് ഹാർഡ് ഡിസ്കുകളാണ് കസ്റ്റഡിയിലെടുത്തത്. ഇതിനു പുറമെ രണ്ട് ഐപാഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനു വേണ്ടിയാണോ കഷ്ടപ്പെട്ട് മതിലുചാടി പോലീസുകാർ വീട്ടിൽ റെയ്ഡ് നടത്തിയത് എന്നാണ് മലയാളികൾ ഇപ്പോൾ ചോദിക്കുന്നത്. ഇതൊക്കെ ചോദിച്ചാൽ ദിലീപ് തന്നെ ഓഫീസിൽ കൊണ്ടുവന്നു തരുമായിരുന്നല്ലോ എന്നാണ് പോലീസിനോട് മലയാളികൾ ചോദിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ എല്ലാം തന്നെ നാളെ ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയക്കും. ദിലീപിനെതിരെ ഉള്ള തെളിവുകൾ ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പ്രവർത്തിക്കുന്നത്. കേസിൽ ഒരു വിഐപി ഉൾപ്പെട്ടിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. അതേസമയം രാഷ്ട്രീയ ബന്ധമുള്ള ആളാണ് വിഐപി എങ്കിൽ ഒരു കാലത്തും അയാളുടെ ഐഡൻറിറ്റി പുറത്തു വരില്ല എന്നാണ് മലയാളികൾ പറയുന്നത്.