മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍. കെ എസ് യു ജില്ലാ സെക്രട്ടറിയായിരുന്നു. സേവാദള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു. അങ്ങനെ സംഘടനാപരമായി വളർന്ന് വന്നതാണ്. രമേഷ് പിഷാരടി സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2019 ലാണ്. അവന്റെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. കുറേയാളുകള്‍ക്ക് പ്രചേദനമാകുന്ന വരവായിരുന്നു അതെന്നും ധർമ്മജന് പറയുന്നു.2019 ലെ തിരഞ്ഞെടുപ്പില്‍ എനിക്ക് സീറ്റ് കിട്ടിയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അവർ തന്നു, ഞാന്‍ നിന്നു, മാന്യമായി തോറ്റു. അതില്‍ വേറെ കഥയൊന്നും ഇല്ല. വേറെ രണ്ട് മൂന്ന് സ്ഥലങ്ങളും പറഞ്ഞിരുന്നെങ്കിലും അവിടെയാണ് കിട്ടയത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ബാലുശ്ശേരി പോലുള്ള സ്ഥലത്ത് പോയി വിജയിക്കുന്നത് എളുപ്പമല്ല.
അതേ സമയം എല്ലായിടത്തും സ്ഥാനാർത്ഥി മോഹികളൊക്കെ ഉണ്ടാകും. ആരും ചതിച്ചു എന്നല്ല പറയുന്നത്. ബാലുശ്ശേരി എന്ന് പറയുന്നത് 45 വർഷത്തോളമായി ഇടതുമണ്ഡലമാണ്. എന്നെ പോലെത്തെ ഒരു മിമിക്രിക്കാരനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇടവേള ബാബു ചേട്ടന് അമ്മയില്‍ നിന്നും ഒഴിയുന്നത്, അമ്മയുടെ ചെറിയൊരു ഭാഗം പോകുന്നത് പോലെയാണ്. ഫോണിന് തുമ്പത്ത് രണ്ട് റിങ് അടിച്ചാല്‍ കിട്ടുന്ന വ്യക്തിയാണ് അദ്ദേഹം. മാറുന്നതൊക്കെ നല്ലതാണ്. 25 വർഷമായി ഇത്രയും പണിയെടുത്ത ഒരാളെ മാറിയിരുന്ന് കുറ്റം പറയുക എന്നുള്ളത് വലിയ മോശമാണ്.
ഗണേഷ് കുമാർ, എനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളാണ്. എന്നാല്‍ അങ്ങേര് ബാബു ചേട്ടനെ കുറ്റം പറഞ്ഞത് ശരിയല്ല. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വ്യക്തിയാണ്, ഇപ്പോഴത്തെ മന്ത്രിയാണ്, എന്റെ ജേഷ്ഠ്യ സഹോദരനായി കരുതിയായാലും ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.