ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. 40 ലോക്സഭാ അംഗങ്ങളാണ് ഈ സംസ്ഥാനത്തു നിന്നും പാർലമെൻറിലേക്ക് പോകുന്നത്. അതുകൊണ്ട് രാഷ്ട്രീയമായി ഏറെ പ്രധാനപ്പെട്ട ഒരു സംസ്ഥാനം കൂടിയാണ് ബീഹാർ. എന്നാൽ അതേസമയം വികസനത്തിൻ്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നു കൂടിയാണ് ബീഹാർ.
ബീഹാർ തിരഞ്ഞെടുപ്പ് ഇന്ന് അവസാനഘട്ടം ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് വിവിധ ചാനലുകളും ഏജൻസികളും അവരുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. എല്ലാ സ്ഥലങ്ങളിലും കോൺഗ്രസും രാഷ്ട്രീയ ജനതാദളും നേതൃത്വം നൽകുന്ന മഹാസഖ്യം വിജയിക്കുമെന്ന സൂചനകളാണ് നൽകുന്നത്. ചില സർവ്വേ ഫലങ്ങൾ ഇവർക്ക് സംസ്ഥാനത്തെ പകുതിയിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രവചിക്കുന്നു. കുറഞ്ഞത് ഭൂരിപക്ഷത്തിനും 20 സീറ്റ് എങ്കിലും അധികം ഇവർക്ക് ലഭിക്കുകയാണെങ്കിൽ, മന്ത്രിസഭയെ താഴെയിറക്കാൻ അമിത് ഷാ കുറച്ചു വിയർക്കും. മൂന്നു ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക ഫലം വരും.
എന്തായാലും അടുത്ത ബിഹാർ മുഖ്യമന്ത്രി ഒരു 31 വയസ്സുള്ള യുവാവ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തേജസ്വി യാദവ് എന്നാണ് ഈ ചെറുപ്പക്കാരൻ്റെ പേര്. മുൻ ബിഹാർ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ ജനതാദൾ നേതാവുമായ ലാലുപ്രസാദ് യാദവിൻ്റെ രണ്ടാമത്തെ മകനാണ് തേജസ്വി യാദവ്. കഴിഞ്ഞതവണ നിതീഷ് കുമാർ നേതൃത്വം നൽകിയ മഹാസഖ്യം ബിഹാറിൽ അധികാരത്തിൽ വന്നപ്പോൾ ഉപമുഖ്യമന്ത്രി ആയിരുന്നു തേജസ്വി യാദവ്. എന്നാൽ ഈ സർക്കാർ അധികകാലം നിന്നില്ല. ജനതാദൾ യുണൈറ്റഡ് എന്ന പാർട്ടി കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുകയായിരുന്നു.
പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഒരു യുവാവ് ആണ് തേജസ്വി യാദവ്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ വിമർശനങ്ങളും ഈ കാര്യത്തിൽ തേജസ്വി നേരിട്ടിരുന്നു. എന്നാൽ വിമർശനങ്ങളെ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ബിഹാറിൽ വിജയക്കൊടി പാറിക്കാൻ ഒരുങ്ങുകയാണ് തേജസ്വി യാദവ്. അന്തിമഫലം വരുവാൻ ഇനിയും 60 മണിക്കൂർ കുറഞ്ഞത് ഉണ്ടെങ്കിലും ഇപ്പോഴേ വിജയം ആഘോഷിക്കാൻ തുടങ്ങിയിരിക്കുകയാണ് രാഷ്ട്രീയ ജനതാദൾ ക്യാമ്പ്.