തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണത്തില്‍ കെട്ടടങ്ങാതെ ദുരൂ.ഹത. മൊഴികളിലെ വൈരുധ്യങ്ങളും സ്വര്‍ണക്കടത്ത് കേസും ബാലഭാസക്റിന്റെ മരണവും തമ്മിലുള്ള അന്വേഷണ സംഘത്തിന്റെ സംശയ വഴികളുമാണ് ബാലഭാസ്കറിന്റെ മരണത്തില്‍ സി.ബി.ഐ ഇടപെടല്‍ വരെ എത്തിയത്. പിതാവ് ഉണ്ണിയാണ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂ.ഹത പ്രകടമാക്കി രംഗത്തെത്തിയിരുന്നത്.
പിന്നാലെ മൊഴികള്‍ മാറി മറിഞ്ഞതും സാക്ഷികള്‍ കൂടിയതിം കേ.സിന്റെ ബലം വര്‍ധിപ്പിച്ചു. ബാലഭാസ്കര്‍ വിടവാങ്ങി ഒന്നരവര്‍ഷം കഴിയുമ്പോഴും മര.ണത്തിലെ ദുരൂഹത ഇരു.ളടഞ്ഞ അധ്യായം പോലെ നിഴലിക്കുകയാണ്.
ലോക്കല്‍ പോലീ.സില് നിന്ന് സി.ബി.ഐ വരെയുള്ള അന്വേഷണ സംഘത്തിലേക്ക് നിരവധി പേരാണ് സംശയനിഴലിലെത്തി നിന്നത്യ ബാലഭാസ്കറിന്റെ ഡ്രൈവര്‍ വരെയുള്ളവരുടെ പലായനം പോലും ദൂരു.ഹത വര്‍ധിപ്പിച്ചു. നടന്നത് കരുതിക്കൂട്ടിയുള്ള കൊ.ലപാതകമാണെന്നും അപകട മര.ണമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബാലഭാസ്കറിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പുതിയ തലങ്ങളില്‍ എത്തി നില്‍ക്കുന്നത്.
ബാലഭാസ്കര്‍ മരി.ക്കുന്നതിന് എട്ട് മാസം മുന്‍പ് എടുത്ത ഇന്‍ുറന്‍സ് പോളിസിയെ കുറിച്ചും സി.ബി.ഐ സംഘം ഗൗരവകരമായി പരിശോധിക്കുകയാണ്. ഇത് സംബന്ധിച്ച് ഇഷുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സിബിഐ ചോദ്യം ചെയ്തു.
എല്‍ഐസി മാനേജര്‍, ഇന്‍ഷുറന്‍സ് ഡവലപ്പ്മെന്റ് ഓഫീസര്‍ എന്നിവരെയാണ ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് വിധേയമാക്കിയത്. ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇത് കൂടാതെ ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സിബിഐ ചോദ്യം ചെയ്തു.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ ശ്രമം നടത്തുന്നുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് ബാലഭാസ്കറിന്റെ മുന്‍ മാനേജറും സ്വര്‍ണക്കടത്ത് കേസിലെ പ്ര.തിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവുമാണ്.
ബാലഭാസ്കര്‍ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍ എന്നിലയില്‍ ബലഭാസ്കറാണ് വിഷ്ണുവിന്റെ ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കിയ മൊഴി. എന്നാല്‍ പോളിസിയുടെ നോമിനി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയാണ്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ ശ്രമം നടത്തിയെന്ന പരാതി ഗൗരവുള്ളതിനാല് വിശദമായ ആന്വേഷണമാണ് സിബിഐ സംഘം നടത്തുക. സ്വര്‍ണക്കടത്ത് കേസിലെ പ്രതി.കള്‍ വരെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നതിനാല്‍ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കും. ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കള്‍ മുന്‍പും പറഞ്ഞിരുന്നു. കേസ് നടപടികള്‍ തുടരുന്നതിനാല്‍ ഇന്‍ഷുറസ് തുകയായ 93 ലക്ഷം രൂപ എല്‍ഐസി ഇതുവരെ ആര്‍ക്കും കൈമാറിയിട്ടില്ല.