കഴിഞ്ഞ മാസമായിരുന്നു ആറ്റിങ്ങലിൽ ഒരു അച്ഛനെയും മകളെയും പിങ്ക് പോലീസ് അപമാനിച്ചത്. ഈ വിഷയത്തിൽ ഇതുവരെ നടപടി എടുത്തിട്ടില്ല. കഴിഞ്ഞ മാസം 31ആം തീയതി ആയിരുന്നു ഡിജിപിക്ക് പരാതി നൽകിയത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ നടപടി സ്വീകരിക്കാൻ ഇവർ തയ്യാറായില്ല. ഐജി ഹർശിതയോ പോലീസ് ഉദ്യോഗസ്ഥരോ ഒന്നും തന്നെ മൊഴിയെടുക്കാൻ വന്നിട്ടില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. മകൾക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല എന്നാണ് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ പറയുന്നത് അത്. കുട്ടിയുടെ അമ്മ രേഖ സെക്രട്ടറിയേറ്റിന് മുൻപിൽ ഏകദിന ഉപവാസം നടത്തുകയാണ്.
പൊതുജനമധ്യത്തിൽ വച്ചായിരുന്നു അച്ഛനും മകളും അപമാനിക്കപ്പെട്ടത്. ഇല്ലാത്ത മോഷണക്കേസ് ആരോപിച്ചുകൊണ്ട് ആയിരുന്നു ഇവരെ പ്രതികളാക്കി പിങ്ക് പോലീസ് പരസ്യവിചാരണ നടത്തിയത്. പിങ്ക് പോലീസിൻ്റെ മൊബൈൽ മോഷ്ടിച്ചു എന്നായിരുന്നു ഇവരുടെ മേൽ ഉന്നയിച്ച ആരോപണം. എന്നാൽ മൊബൈൽ പിന്നീട് ഉദ്യോഗസ്ഥരുടെ കൈവശം തന്നെ. രജിത എന്ന് പേരുള്ള ഉദ്യോഗസ്ഥ ആണ് അച്ഛനെയും മകളെയും പ്രതികളാക്കി പരസ്യവിചാരണ നടത്തിയത്.
എന്നാൽ തെറ്റ് തിരിച്ചറിഞ്ഞിട്ട് പോലും മാപ്പ് പറയാൻ രജിത തയ്യാറായില്ല. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഒരു തരത്തിലുള്ള നടപടിയും എടുത്തിട്ടില്ല. ഇവരെ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു ചെയ്തത്. പലതരത്തിലുള്ള അട്ടിമറികൾ ആണ് ഇവരെ സംരക്ഷിക്കുവാൻ വേണ്ടി പോലീസും സർക്കാരും നടത്തുന്നത് എന്നാണ് ആരോപണം. ഇവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് ഇപ്പോൾ കുടുംബം ഏകദിന ഉപവാസം നടത്തുന്നത്.
എന്തിനാണ് സർക്കാർ ഈ വിഷയത്തിൽ ഒളിച്ചുകളി നടത്തുന്നത് എന്ന് ഇതുവരെ പൊതുജനത്തിന് വ്യക്തമായിട്ടില്ല. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ എന്ത് തടസ്സമാണ് ഉള്ളത് എന്നാണ് പൊതുജനം ചോദിക്കുന്നത്. പിങ്ക് പോലീസ് എന്ന വിഭാഗത്തിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു ഈ സംഭവത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. സമൂഹത്തിന് ഒരു തരത്തിലുള്ള ഗുണവും ഇവരെക്കൊണ്ട് ഉണ്ടാവുന്നില്ല എന്നാണ് പൊതുജനമധ്യത്തിൽ നിന്നുമുയർന്ന് അഭിപ്രായം. സദാചാരം കളിക്കുവാൻ മാത്രമാണ് ഇവർക്ക് സമയം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ ആരോപിക്കുന്നത്.