മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ജയിലിൽ നിന്നും വായിക്കാൻ അനുമതി ലഭിച്ച പുസ്തകത്തെ കുറിച്ച് റിപ്പോർട്ടുകൾ വരുന്നത്.അരവിന്ദ് കെജ്രിവാളിൻ്റെ അഭിഭാഷകർ കെജ്രിവാളിന് മൂന്ന് പുസ്തകങ്ങൾ വായിക്കാൻ അനുമതി നൽകി. പുസ്തകങ്ങൾ ഇവയാണ്: ഭഗവദ് ഗീത, രാമായണം, എങ്ങനെ പ്രധാനമന്ത്രിമാർ തീരുമാനങ്ങൾ തീരുമാനിക്കുന്നു എന്ന പത്രപ്രവർത്തകൻ നീർജ ചൗധരിയുടെ ബുക്കും ഇദ്ദേഹം വായിച്ചിട്ടുണ്ട്.
അതെസമയം അരവിന്ദ് കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങൾ എടുക്കാൻ ആപ്പിളിന്റെ സഹായം ഇഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് തയ്യാറായിട്ടില്ല എന്നാണ് സൂചന. അതേസമയം അരവിന്ദ് കെജ്രിവാളിൻറെ ഫോൺ പരിശോധിക്കുന്നത് ഇന്ത്യ സഖ്യവുമായുള്ള ചർച്ചയുടെ വിശദാംശം ചോർത്താനാണെന്നായിരുന്നു എഎപിയുടെ പ്രതികരണം.