തിരുവനന്തപുരത്ത് ചാണ്ടി ഉമ്മന്‍ നടത്തിയ ക്ഷേത്ര ദര്‍ശനം സൈബറിടങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.ഇതിന് പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരുന്നു.ചിത്രം ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ പ്രചാരണത്തില്‍ നിന്ന് പലരും പിന്മാറിയെങ്കിലും സിപിഎം നേതാവ് അനില്‍ കുമാര്‍ ഉറച്ച് നില്ക്കുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.ചാണ്ടി ഉമ്മന്റെ ചിത്രത്തിലെ വസ്ത്രങ്ങൾ മാറ്റമുണ്ട് എന്നാണ് അനില്‍ കുമാറിന്റെ പുതിയ നിലപാട് എന്ന് രാഹുല്‍ പറയുന്നു. താന്‍ ചെയ്തത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഏറ്റുമാനൂരിലെത്തി മാപ്പ് പറയാമെന്നും ആയിരം രൂപ നല്‍കാമെന്നും രാഹുല്‍ തന്റെ കുറിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ താങ്കള്‍ മാപ്പ് പറയുമോ എന്നാണ് അനില്‍ കുമാറിനോടുള്ള വെല്ലുവിളി.
രാഹുല്‍ മാങ്കൂട്ടത്തില്‍ അനില്‍ കുമാറിനെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ വായിക്കാം- ശ്രി K അനിൽകുമാർ. ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് CPM നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്. കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും ശ്രി അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും.. ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്….
വിഷയത്തിലേക്ക് വന്നാൽ അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു. ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും…. തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ? Nb: സൈബർ ലിഞ്ചിംഗിനെ പറ്റി കരയുന്ന അങ്ങയുടെ പാർട്ടിക്കാർ പറയുമ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായ അങ്ങ് നടത്തുന്ന ഈ വ്യാജ പ്രചാരണവും സൈബർ അക്രമം തന്നെയാണ് എന്ന് ഭാവി ചർച്ചകളിൽ മറക്കരുത്,എന്നാണ് പുതിയ പോസ്റ്റ്.