വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അതെ സമയം വിജയിയും ജനറല്‍ സെക്രട്ടറി ബിസ്സി ആനന്ദും ചേര്‍ന്നാണ് ഇപ്പോള്‍ ഓരോ തീരുമാനങ്ങളുമെടുക്കുന്നത്. വിജയ് മക്കള്‍ ഇയക്കം നേരത്തെ തന്നെ സൗജന്യ ഭക്ഷണ സെന്ററുകള്‍, ബ്ലഡ് ബാങ്കുകള്‍, വിദ്യാഭ്യാസ സെന്ററുകള്‍, നിയമസഹായംനല്കുന്ന സെന്ററുകള്‍ എന്നിവ ആരംഭിച്ചിരുന്നു. ഇതെല്ലാം വന്‍ വിജയമായിരുന്നു. വിജയിയുടെ ജനപ്രീതിയും ഇതോടൊപ്പം വര്‍ധിച്ചിരുന്നു.അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരത്തിന്റെ വിജയ് മക്കള്‍ ഇയ്യക്കം മത്സരിക്കുമോ എന്ന അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിജയ് മക്കള്‍ ഇയ്യക്കം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഡോക്ടര്‍മാരെയും, ആരോഗ്യ പ്രവര്‍ത്തകരെയും ഈ ക്ലിനിക്കിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം മെഡിക്കല്‍ ടീമിനെ ഉടന്‍ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മറ്റൊന്ന് ഒരു മിനി ക്ലിനിക്കാണ് ആരംഭിച്ചത്. ഇതിലൂടെ സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ നല്‍കാനാണ് വിജയ് ആഗ്രഹിക്കുന്നത്. വിജയ് മക്കള്‍ ഇയ്യക്കത്തിന്റെ ആസ്ഥാനത്ത് മെഡിക്കല്‍ ടീമിന്റെ കണ്സള്ട്ടേഷന് യോഗം ബിസി ആനന്ദിന്റെ നേതൃത്വത്തില്‍ ഉടന്‍ നടക്കുമെന്ന് ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയിയുടെ രാഷ്ട്രീയ ഈ തീരുമാനങ്ങള്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് സൂചന. ലിയോ കഴിഞ്ഞാല്‍ താരത്തിന്റെ ചിത്രം ഏതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.മുന്‍ നേതാക്കളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വിജയ് മക്കള്‍ ഇയ്യക്കം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടേര്മാരുടെ പട്ടിക തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് വിജയ് മക്കള്‍ ഇയ്യക്കം പ്ലാന്‍ ചെയ്യുന്നതെന്ന് ഉറപ്പാണ്. വിജയ് മത്സരിക്കുമോ അതോ മക്കള്‍ ഇയ്യക്കത്തിനായി പ്രചാരണം നടത്തുമോ എന്നാണ് അറിയാനുള്ളത്.