പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും കാമുകനും മകളെ കഴുത്തുഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ ക്രൂരതയിലാണ് കോടതി വിധി. തിരുവനന്തപുരത്താണ് സംഭവം.ജീവപര്യന്തം കഠിനതടവും മൂന്നരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവിന്റെതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
അമ്മ മഞ്ജുഷയുടെ വാടക വീട്ടില്‍ ചെന്നപ്പോഴാണ് അനീഷിനെ കണ്ടത്. അനീഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. അനീഷുമായുളള രഹസ്യബന്ധം മകള്‍ പുറത്തറിയിക്കുമെന്ന് വന്നതോടെ മീരയെ കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം മകളെ കാമുകന്‍റെ സഹായത്തോടെ കഴുത്തു ഞെരിച്ചാണ് കൊന്നത്. അനീഷിന്റെ ബൈക്കില്‍ ഇരുവരുടെയും നടുക്ക് മൃതദേഹം ഇരുത്തി കരിപ്പൂരിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു.
2019 ജൂലൈ പത്തിനായിരുന്നു ആ ഹീനകൃത്യം. കൊലപാതകത്തിന് ശേഷം മഞ്ജുഷയും അനീഷും തമിഴ്‌നാട്ടിലേക്ക് പോയി. അവിടെ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. മഞ്ജുഷയുടെ അമ്മ വത്സല അന്വേഷിച്ചപ്പോള്‍ മീര ഒളിച്ചോടിപോയി എന്നായിരുന്നു മറുപടി. മകളെ അന്വേഷിച്ചാണ് തമിഴ്നാട്ടില്‍ എത്തിയതെന്നും വിശ്വസിപ്പിച്ചു.