കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയി സംഭവം. ഇവരെ കർണാടകയിൽനിന്നും ആയിരുന്നു പോലീസ് പിടികൂടിയത്. ഇപ്പോൾ കേസിൽ രണ്ട് യുവാക്കൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇവർക്കെതിരെ പോക്സോ കേസ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരെ രണ്ടുപേരെയും സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഇതിൽ ഒരു പ്രതി പോലീസ് സ്റ്റേഷനിൽ നിന്നും ചാടി പോയിരുന്നു. ഫെബിൻ റാഫി എന്ന വ്യക്തി ആയിരുന്നു പോലീസ് സ്റ്റേഷനിൽ നിന്നും ചാടി പോയത്. പോലീസ് സ്റ്റേഷൻ്റെ പിറകിലൂടെ ആണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. ഇവർ രണ്ടുപേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടയിലാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്.
പിന്നീട് ഒന്നര മണിക്കൂർ നീണ്ട തിരച്ചിൽ ആയിരുന്നു നടത്തിയത്. സമീപത്തുള്ള ഒരു കാട്ടിൽ നിന്നും ആണ് ഈ വ്യക്തിയെ പിടികൂടിയത്. പോലീസ് സ്റ്റേഷനു സമീപമാണ് കോഴിക്കോട് ലോ കോളേജ്. ഇവിടെ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഒന്നര മണിക്കൂർ പ്രതി ഇതിനടുത്തുള്ള കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
എന്തായാലും ഈ കേസിൽ കൂടുതൽ വ്യക്തികൾ ഇനിയും പിടിയിലാകാനുണ്ട് എന്നാണ് സൂചന. പെൺകുട്ടികൾക്ക് പലതവണയായി പണം നൽകി സഹായിച്ച വ്യക്തികളും ഉണ്ടായിട്ടുണ്ട്. ഗൂഗിൾ പേ വഴി ആണ് ഇവർ പണം നൽകിയത്. ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.