മലയാളത്തിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. താരം നായകനായ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടി യാൻ. ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വിഷ്ണു മോഹൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ലോഹിതദാസു മായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദൻ.
കോളേജ് പഠനം ഉപേക്ഷിച്ചപ്പോൾ അച്ഛൻ തനിക്ക് ലോഹിതദാസിൻ്റെ നമ്പർ സംഘടിപ്പിച്ചു തന്നു എന്നാണ് താരം പറയുന്നത്. താൻ അയച്ച കത്ത് വായിച്ചാൽ അദ്ദേഹം തന്നെ വീട്ടിലേക്ക് വിളിച്ചത്. പ്ലസ് ടു കഴിഞ്ഞ് കുറച്ചുമാസം കോളേജിൽ പോയിരുന്നു. പിന്നെ അവിടെയുള്ള ടീച്ചറുമായി ചെറിയ പ്രശ്നം ഒക്കെ വന്നു. അതിനുശേഷം താൻ കോളേജിൽ പോകുന്നത് നിർത്തി. കോളേജിൽ നടത്തി പിറ്റേദിവസം മുതൽ ചെറിയ ജോലികൾ ചെയ്യുവാൻ തുടങ്ങി. പ്ലസ് ടു വിദ്യാഭ്യാസം വെച്ച് മോശമില്ലാത്ത ജോലികൾ ചെയ്തിട്ടുണ്ട്.
ക്യൂ നിൽക്കാതെ അദ്ദേഹത്തെ കാണാൻ വീട്ടിലേക്ക് കയറാനുള്ള സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരുന്നു. അച്ഛൻ എവിടെ നിന്നോ ആണ് അദ്ദേഹത്തിൻറെ നമ്പർ സംഘടിപ്പിച്ചത്. എന്തുകൊണ്ടോ ആണ് അദ്ദേഹം കത്ത് വായിച്ച് തന്നെ വീട്ടിലേക്ക് വിളിച്ചത്. വീട്ടിലേക്ക് ചെന്ന് അദ്ദേഹവുമായി നന്നായി സംസാരിച്ചു. വളരെ സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അന്നു മുതൽ അദ്ദേഹവുമായി നല്ലൊരു ബന്ധം ഉണ്ട്.
വിവിധ സ്ഥലങ്ങളിൽ നിന്നും അദ്ദേഹത്തെ കാണുവാൻ നിരവധി ആരാധകർ വീടിൻറെ മുൻപിൽ ക്യൂ നിൽക്കാറുണ്ട്. ക്യൂവിൽ നിൽക്കാതെ വീട്ടിൽ ചെന്ന് കയറാനുള്ള സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരുന്നു. അച്ഛൻ വഴിയാണ് അദ്ദേഹം മരിച്ച കാര്യം അറിയുന്നത്. അദ്ദേഹത്തെ അവസാനമായി കാണാൻ വന്നപ്പോഴാണ് ആദ്യമായി വിമാനത്തിൽ കയറിയത്. അതിനാൽ തന്നെ ആ ഫ്ലൈറ്റ് യാത്ര പോലും ഇന്നും വിഷമത്തോടെയാണ് ഓർക്കുന്നത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചില്ലെങ്കിലും എന്നും തൻറെ ഗുരു നാഥൻ ആയിട്ടാണ് അദ്ദേഹത്തെ കാണുന്നത്. ഉണ്ണി മുകുന്ദൻ പറയുന്നു.