കവിയും അധ്യാപികയുമായ ശ്രുതി കെഎസ് പറഞ്ഞ ചില വാക്കുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ കുറിച്ചാണ് ശ്രുതി പറയുന്നത്. ശ്രുതി പറഞ്ഞ പ്രസക്തഭാഗങ്ങൾ ഇങ്ങനെ. ചെറുപ്പത്തിൽ ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ സാധനങ്ങൾ മേടിക്കുന്നതിനിടയിൽ എപ്പോഴോ താൻ ചോദിച്ചത് സുരേഷ് ഗോപിയുടെ ഫോട്ടോ ആയിരുന്നു. അനിയൻ സച്ചിൻ തെണ്ടുൽക്കറിന്റെ ഫോട്ടോയും ചോദിച്ചു. സച്ചിൻറെ ഫോട്ടോ ലഭിച്ചു. എത്ര കരഞ്ഞിട്ടും വാശി പിടിച്ചിട്ടും സുരേഷ് ഗോപിയുടെ ചിത്രം ലഭിച്ചില്ല. ഒരു വിധമാണ് അമ്മ തന്നെയെന്ന് വീട്ടിലെത്തിച്ചത്.
വീട്ടിലെത്തിയപ്പോൾ അനിയൻ ഹാളിൽ സച്ചിന്റെ ചിത്രം ഒട്ടിച്ചുവച്ചു. ചിത്രം കാണുമ്പോൾ അവൻറെ മുഖത്തെ വിജയഭാവമാണ് മനസ്സിൽ ഓർമ്മ വരിക. മാസങ്ങൾക്ക് ശേഷം ചിത്രം കിട്ടിയെങ്കിലും സച്ചിൻറെ ചിത്രത്തിൻറെ പകുതി വലിപ്പം മാത്രമേ അതിനു ഉണ്ടായിരുന്നുള്ളൂ. അവിടെയും താൻ ഒന്ന് ക്ഷീണിച്ചു. ആ സമയത്താണ് പഴയ ഒരു കഥ കേൾക്കുന്നത്. ഒരിക്കൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് താൻ കുട്ടിയായിരിക്കുന്ന സമയത്ത് സുരേഷ് ഗോപിയെ കുടുംബം കണ്ടുമുട്ടി.
അദ്ദേഹം അന്ന് സിനിമകളിൽ അഭിനയിച്ചു തുടങ്ങിയ കാലമാണ്. താൻ കൈകുഞ്ഞ് ആയിരിക്കുന്ന സമയം. റെയിൽവേ സ്റ്റേഷൻ ട്രെയിൻ കയറാൻ തുടങ്ങിയ സമയം അദ്ദേഹത്തെ അവിടെവച്ച് കാണുകയുണ്ടായി. അപ്പോൾ തന്നെയും അമ്മയെയും ട്രെയിൻ കയറ്റാൻ വന്ന പാപ്പനും സുഹൃത്തും സുരേഷ് ഗോപിയുടെ അടുത്ത് ചെന്ന് പരിചയപ്പെട്ടു. പാപ്പന്റെ കൈയിൽ ഒരു കുഞ്ഞിനെ കണ്ടപ്പോൾ എടുത്തു കൊഞ്ചിച്ചു എന്നും ആ കഥയിലൂടെ താൻ മനസ്സിലാക്കി.
ആ കുഞ്ഞ് താൻ ആണെന്ന് മനസ്സിലാക്കിയതോടെ ആ കഥ വിവരിച്ച് അനിയനു മേൽ സമ്പൂർണ്ണമായ വിജയം കൈവരിച്ചു. രാഷ്ട്രീയ നിലപാടുകളോട് യോജിക്കുവാൻ ആവില്ലെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരച്ഛൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എത്ര മനോഹരമായാണ് അദ്ദേഹം ജീവിക്കുന്നത്. ഒരിക്കലെങ്കിലും ആ വാത്സല്യം നേരിൽ കാണണം എന്ന് തോന്നിപ്പിച്ച മനുഷ്യൻ.