നടിയെ ആക്രമിച്ച കേസ് ഇപ്പോൾ അവസാനഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ ട്വിസ്റ്റ് ആണ് കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആർക്ക് ആയിരിക്കും കേസിൽ കൂടുതൽ പോകുന്നത് എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ദിലീപ് എതിരെ പരമാവധി തെളിവുകൾ സംഘടിപ്പിക്കുക എന്നതാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതല. ഇപ്പോൾ ഈ വിഷയത്തിൽ പരസ്യമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത നിർമാതാക്കളിൽ ഒരാൾ. ആദ്യമായിട്ടാണ് സിനിമാമേഖലയിലെ പ്രമുഖരിൽ ഒരാൾ ഈ വിഷയത്തിൽ പരസ്യമായ പ്രതികരണം നടത്തിക്കൊണ്ടു രംഗത്തെത്തുന്നത്. ഇദ്ദേഹം എന്താണ് പറഞ്ഞത് എന്ന് അറിയുമോ?
ദിലീപിന് ജാമ്യം ലഭിച്ചത് മലപ്പുറത്തെ വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവ് കാരണമാണ് എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. വേങ്ങരയിൽ ആണെങ്കിൽ ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ആയിരിക്കുമല്ലോ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആണ് ഇത്. നിലവിൽ ഭരണത്തിൽ ഇല്ലാത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. അപ്പോൾ പിന്നെ മുസ്ലിം ലീഗ് നേതാവിനെ പോയി കാണേണ്ട ആവശ്യം ദിലീപിന് എന്താണ്? ഇത്തരത്തിലുള്ള ഒരുപാട് കള്ളങ്ങൾ ആണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് എന്നും നിർമാതാവ് കൂട്ടിച്ചേർത്തു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി പദവിയിൽ നിന്നും മാറ്റിയിരുന്നു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. ശ്രീജിത്ത് പോയതോടെ ഈ കേസ് തേഞ്ഞു മാഞ്ഞു പോയി എന്നൊക്കെയാണ് ചില ആളുകൾ പറയുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു മാസം കാലമായിട്ടും മാത്രമാണ് ഇദ്ദേഹം കേസ് അന്വേഷിക്കുന്നത്. ഇതുവരെ അന്വേഷിച്ച് 11 പേരിൽ പത്തുപേർ ഇപ്പോഴും അവിടെ തന്നെ ഉണ്ട്. എന്നിട്ടും എന്തൊക്കെ കള്ളങ്ങൾ ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്? ഇവർ പറയുന്ന കള്ളങ്ങൾ അനുസരിച്ച് ദിലീപിന് അങ്ങ് തൂക്കി കൊന്നാൽ ഇവർക്ക് തൃപ്തി ആവുമോ? – നിർമ്മാതാവു ചോദിക്കുന്നു.
കോടതി വളരെ പക്ഷപാത കൂടെയാണ് പെരുമാറുന്നത് എന്നാണ് ചില ആളുകൾ പറയുന്നത്. കോടതി കണ്ണടച്ചു പറയണം എന്നാണ് ചിലർ വിശ്വസിക്കുന്നത്. ഇത് വിരോധാഭാസമാണ്. കോടതിക്കെതിരെ എന്തൊക്കെ വിമർശനങ്ങളാണ് അനാവശ്യമായി ഉയരുന്നത്? ക്രൈംബ്രാഞ്ച് മേധാവിയെ മാറിയ സംഭവത്തിൽ അടക്കം രാഷ്ട്രീയം കൊണ്ടുവരാനാണ് ചില ആളുകൾ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് പദവിയിൽ മാത്രമല്ല മറ്റുള്ള മേഖലകളിലും ഇതുപോലെ ഉദ്യോഗം മാറ്റം നടന്നിട്ടുണ്ട്. അപ്പോൾ പിന്നെ ഇത്തരം ആരോപണങ്ങൾക്ക് കഴമ്പില്ല എന്ന് മനസ്സിലാവും. നിർമ്മാതാവ് സജി നന്ത്യാട്ട് ആണ് ഒരു ചാനൽ ചർച്ചയിൽ ഇതെല്ലാം പറഞ്ഞത്.