വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജമ്മു കാശ്മീർ മേഖലയിൽ വലിയ ഭീകരാക്രമണം നടന്നിരിക്കുകയാണ് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 10 പേർ ഇതിനോടകം കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീർത്ഥാടകർക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ആണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ വെടി തീർക്കുകയായിരുന്നു. കാശ്മീരിലെ റിയാസി ജില്ലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. വെടിവെപ്പേനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ബസ് കൊക്കയിലേക്ക് മറിഞ്ഞതാണ് പത്തുപേരുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം സംഭവസ്ഥലത്ത് സുരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം ഇന്നത്തെ ദിവസം തന്നെ ഈ ഭീകരാക്രമണം നടന്നത് വലിയ രീതിയിൽ വിവാദമായി മാറാൻ സാധ്യതയുണ്ട്.
മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരം ഏൽക്കുന്ന അതേ ദിവസമാണ് സംഭവം നടന്നിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾക്കു മുൻപാകെ സംഭവം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഭീകരവാദികൾ എന്തെങ്കിലും തരത്തിലുള്ള ഭീഷണി നടത്തുവാൻ വേണ്ടിയാണോ ഇങ്ങനെ ചെയ്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു കഴിഞ്ഞാൽ മാത്രമേ ഇതിനു പിന്നിൽ ആരാണ് എന്ന് വ്യക്തമാവുകയുള്ളൂ. ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടനകൾ ഒന്നുംതന്നെ രംഗത്ത് വന്നിട്ടില്ല.