അടുത്തിടെ മമതാ മോഹൻലാൽ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. സ്ത്രീകൾ സ്വയം ഇരയെ ആകുവാൻ വലിയ താൽപര്യം കാണിക്കുന്ന നാടാണ് നമ്മുടേത് എന്നായിരുന്നു മമ്ത മോഹൻദാസ് പറഞ്ഞത്. “ഞാൻ പീഡനത്തിന് ഇരയായി, അക്രമണത്തിൻ്റെ ഇരയാണ്, ഞാൻ പെണ്ണായത് കൊണ്ടാണ് ഇരയായത്” എന്നിങ്ങനെ ഒരേ പാട്ട് തന്നെ എത്രകാലം പാടിനടക്കും എന്നായിരുന്നു താരം ചോദിച്ചത്. നിരവധി ആളുകൾ ആയിരുന്നു നടിയുടെ ഈ വാക്കുകളെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം ചെറിയ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് അതേ പ്രായത്തിലുള്ള ആൺകുട്ടികളെക്കാൾ കൂടുതൽ പ്രിവിലേജ് ലഭിക്കുന്നുണ്ട് എന്നായിരുന്നു നടിയുടെ നിലപാട്.
“സ്ത്രീകൾ എപ്പോഴും ഇരകളായി നിൽക്കുവാൻ ആണ് ആഗ്രഹിക്കുന്നത്. അവർ എപ്പോഴും ഒരേ പാട്ട് തന്നെയാണ് പാടി നടക്കുന്നത്. നിങ്ങൾ നിങ്ങളുടെ കാലുകൾ മുന്നോട്ടുവെക്കുക. പെണ്ണാണ് എന്ന് അഭിമാന ബോധത്തോടെ മുന്നോട്ടുപോവുക. ചെറിയ പെൺകുട്ടികൾക്കാണ് ആൺകുട്ടികളെക്കാൾ കൂടുതൽ പ്രിവിലേജ് ലഭിക്കുന്നത്. ഇന്ന് പെൺകുട്ടികൾക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്” – താരം കൂട്ടിച്ചേർക്കുന്നു.
സ്ത്രീകൾ വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ചും താരം പറയുകയുണ്ടായി. ചില സ്ത്രീകൾ വിവാഹമോചനം നേടുകയും തുടർന്ന് വേർപിരിഞ്ഞ ശേഷം അവരുടെ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒന്നും തന്നെ കേട്ടിട്ടില്ല എന്ന് മാത്രം പറയരുത്. പല സ്ത്രീകളും പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നും മമതാ മോഹൻദാസ് പറയുന്നു.
നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ആദ്യമായിട്ടാണ് ഒരു നടി പുരുഷന്മാർക്ക് വേണ്ടി സംസാരിക്കുന്നത് കാണുന്നത് എന്നാണ് മലയാളികൾ പറയുന്നത്. അതേസമയം ഇത്രയും വിവരമില്ലാത്ത ഒരു നടിയെ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല എന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു. എന്താണ് ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം?