മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജി സുധാകരൻ. മുൻ പിണറായി സർക്കാറിലെ മന്ത്രിയായിരുന്നു ഇദ്ദേഹം. അതേസമയം മലയാളത്തിന്റെ സാംസ്കാരിക മുഖങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ പ്രസംഗങ്ങളും എഴുത്തുകളും എല്ലാം മലയാളികൾ ഹൃദയത്തിലേക്ക് ആണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു പ്രസ്താവനയാണ് വലിയ രീതിയിൽ വൈറലായി മാറിയിരിക്കുന്നത്.
കള്ളപ്പണം ചെലവഴിക്കുവാൻ വേണ്ടിയാണ് പലരും സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത് എന്നാണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമാ മേഖലയിലേക്ക് വരുന്ന കോടിക്കണക്കിന് രൂപയുടെ ഉറവിടം എങ്ങനെയാണെന്ന് ആർക്കും അറിയില്ല. ഇതുകൂടാതെ പല നടി നടന്മാരും മയക്കുമരുന്നിന് അടിമകളാണ് എന്നും ഇദ്ദേഹം പറയുന്നു.
ജോൺ എബ്രഹാം അനുസ്മരണവും കവിയരങ്ങും എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ആലപ്പുഴയിൽ ആയിരുന്നു ഈ പരിപാടി ഇദ്ദേഹം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത്. ഈ പരിപാടിയിൽ ആയിരുന്നു സിനിമാ മേഖലയ്ക്ക് എതിരെയും സിനിമാതാരങ്ങൾക്ക് എതിരെയും ഇദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ നടത്തിയത്.
“മലയാളം ഇപ്പോൾ നല്ല സിനിമകൾ വളരെ കുറവാണ്. ആസുര ശക്തികൾ ജയിച്ചു വെന്നികൊടി പാറിക്കുന്ന കാഴ്ചകളാണ് നമ്മൾ സിനിമയിലൂടെ കാണുന്നത്. ജയിച്ചു വെന്നികൊടി പാറിക്കുന്ന കാഴ്ചകളാണ് നമ്മൾ സിനിമയിലൂടെ കാണുന്നത്. വിഭ്രാന്തി നിറഞ്ഞ നായിക ലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ള സിനിമകളാണ് ഇപ്പോൾ ഇറങ്ങുന്നത്. ചിലവു കുറഞ്ഞ, എന്നാൽ കഥയുള്ള സിനിമകളാണ് ഉണ്ടാവേണ്ടത്” – മുൻ മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം മന്ത്രി നടത്തിയ പ്രസ്താവന വളരെ അപക്വം ആണ് എന്നാണ് ഇപ്പോൾ മലയാള സിനിമ പ്രേമികൾ പറയുന്നത്. ഇദ്ദേഹം മാപ്പ് പറയണം എന്നും ആരാധകർ കൂട്ടിച്ചേർന്നു.