മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്താവർമ്മ. വെറും നാലു വർഷങ്ങൾ മാത്രമാണ് താരം സിനിമയിൽ സജീവമായി പ്രവർത്തിച്ചത്. ഈ കാലയളവിനുള്ളിൽ ഏകദേശം 18 ഓളം സിനിമകളിൽ ആണ് താരം പ്രധാന വേഷങ്ങൾ ചെയ്തത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു താരം നായികയായി അരങ്ങേറ്റം നടത്തിയത്. ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താരം കോളേജ് വിദ്യാർത്ഥിനി ആയിരുന്നു. കേരളവർമ്മ കോളജിലായിരുന്നു താരം പഠിച്ചിരുന്നത്.
ആദ്യത്തെ സിനിമയ്ക്കു തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം സ്വന്തമാക്കി എന്ന പ്രത്യേകതയും ഇവർക്ക് ഉണ്ട്. തൊട്ടടുത്ത വർഷവും ഇവർ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയെടുത്തു. മധുരനൊമ്പരക്കാറ്റ്, മഴ എന്നീ സിനിമകളിലെ പ്രകടനത്തിന് ആയിരുന്നു താരം ഈ അവാർഡ് സ്വന്തമാക്കിയത്. പിന്നീട് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചു. വിവാഹശേഷം ഇവർ സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തു എങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഇവരും ഉണ്ട് എന്നതാണ് വസ്തുത. ഇപ്പോൾ താരം അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
“സിനിമയിൽ വരുന്നതിനെ കുറിച്ച് കാര്യമായി ഇതുവരെ ആലോചിച്ചിട്ടില്ല. ഒരുപാട് തിരക്കഥകളും അഭിപ്രായങ്ങളും ഒക്കെ വരാറുണ്ട്. പക്ഷേ ഇതുവരെ സീരിയസ് ആയിട്ട് ഒന്നും അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഈ അടുത്ത കുറച്ചു നല്ല സിനിമകളുടെ തിരക്കഥ കേട്ടു. പക്ഷേ ആ സമയത്ത് എന്തെങ്കിലും ക്ലാസ്സോ മറ്റു വർക്ക്ഷോപ്പോ കാര്യങ്ങളോ ഉണ്ടാകും. അപ്പോൾ അതിലേക്ക് ആയിരിക്കും ശ്രദ്ധ പോകുന്നത്” – സംയുക്ത വർമ്മ പറയുന്നു.
അതേസമയം പഴശ്ശിരാജ എന്ന സിനിമയിൽ കനിഹ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സിനിമയുടെ അണിയറ പ്രവർത്തകർ ആദ്യം തന്നെ ആയിരുന്നു സമീപിച്ചത് എന്നാണ് സംയുക്തവർമ്മ ഇപ്പോൾ പറയുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ആ സിനിമ വേണ്ടെന്നു വയ്ക്കേണ്ടി വന്നു എന്നും താരം കൂട്ടിച്ചേർത്തു. ആ സമയത്ത് മകൻ വളരെ ചെറുതായിരുന്നു. അതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിക്കാൻ ഇരുന്നത് എന്നും താരം കൂട്ടിച്ചേർത്തു. എങ്കിലും സിനിമയിൽ അഭിനയിക്കാത്തതിൽ സങ്കടം തോന്നിയിട്ടില്ല എന്നും നടി കൂട്ടിച്ചേർത്തു. മകൻ പിറന്ന സമയത്ത് മദർ ഹുഡ് നന്നായി ആസ്വദിക്കണം എന്നായിരുന്നു കരുതിയത്. സംയുക്ത വർമ്മ പറയുന്നു.