മലയാളികളെ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു വാർത്തയായിരുന്നു അടുത്തിടെ നമ്മൾ കേട്ടത്. മൂന്ന് മലയാളികൾ ആയിരുന്നു അരുണാചൽ പ്രദേശിലെ ഹോട്ടൽ റൂമിൽ ആത്മഹത്യ ചെയ്തത്. പലതരത്തിലുള്ള അന്ധവിശ്വാസങ്ങളിൽ അകപ്പെട്ടു കൊണ്ട് ആയിരുന്നു ഇവർ സ്വയം ജീവൻ വെടിയാൻ തീരുമാനിച്ചത്. പ്രമുഖ അന്താരാഷ്ട്ര യൂട്യൂബ് ചാനൽ അടക്കം ഇതിൽ സംശയത്തിന്റെ മുൻപിൽ ആണ്.
അതേസമയം ഇവരുടെ വ്യക്തിപരമായ പല രേഖകളും പരിശോധിച്ച ശേഷം പോലീസ് ഇപ്പോൾ പറയുന്ന കാര്യങ്ങൾ ആണ് രസകരമായി മലയാളികൾ കരുതുന്നത്. പ്രണയത്തിൽ അകപ്പെട്ട് ഭൂമി നശിക്കാൻ പോവുകയാണ് എന്നും അതിനു മുൻപ് അന്യഗ്രഹത്തിലേക്ക് കുടിയേറണം എന്നും ഇവർ തീരുമാനിച്ചു. ഇതിൻറെ ഭാഗമായിട്ടാണ് ഇവർ ആത്മഹത്യ എന്ന വഴി സ്വീകരിച്ചത്. ഇതിലൂടെ മറ്റൊരു ഗ്രഹത്തിലേക്ക് എത്താം എന്ന് ഇവർ കരുതി കാണണം.
അതേ സമയം എന്തിനാണ് അരുണാചൽ പ്രദേശ് പോലെ ഒരു സ്ഥലം ഇവർ തിരഞ്ഞെടുത്തത്? ഉയരമുള്ള സ്ഥലത്ത് നിന്നാണ് ജീവൻ ശരീരത്തിൽ നിന്നും വിട്ടു പോകുന്നത് എങ്കിൽ വേഗം അടുത്ത ഗ്രഹത്തിൽ എത്താം എന്ന് ഇവർ ചിന്തിച്ചിരിക്കണം എന്നാണ് പോലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് എന്നാണ് വിവരം.
ഇത്രയും ഉന്നത വിദ്യാഭ്യാസം നേടിയ ഇവർ എങ്ങനെയാണ് ഇതുപോലെയുള്ള കുരുക്കളിൽ ചെന്ന് ചാടിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല എന്നാണ് വലിയൊരു വിഭാഗം മലയാളികളും പറയുന്നത്. ഇതിൽ ഒരാൾ അധ്യാപിക ആയതുകൊണ്ട് തന്നെ ഇവർ പഠിപ്പിച്ച വിദ്യാർഥികളെയും ചോദ്യം ചെയ്യണമെന്നും എന്താണ് ഇവർ ഇത്രയും കാലം വിദ്യാർത്ഥികളെ പഠിപ്പിച്ചത് എന്നതിൽ ഒരു വ്യക്തത വരുത്തണം എന്നുമാണ് മറ്റൊരു വിഭാഗം മലയാളികൾ ആവശ്യപ്പെടുന്നത്.