മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യ ലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഒരുകാലത്ത് മലയാളത്തിലെ നടിമാർക്ക് എല്ലാം തന്നെ ശബ്ദം നൽകിയത് ഇവരായിരുന്നു. ഇന്നും താരം മലയാള സിനിമയിൽ വളരെ സജീവമാണ്. ഒരു നടി എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ ഡബ്ബിങ് തീയേറ്ററിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പോകേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഏറ്റവും കൂടുതൽ വഴക്ക് കൂടിയിട്ടുള്ളത് ഭാഗ്യ ലക്ഷ്മിയും സംവിധായകൻ ഫാസിലും തമ്മിൽ ആയിരുന്നു. ഇദ്ദേഹം തന്നെ ഡബ്ബിങ് സ്റ്റുഡിയോയിൽ ഇട്ട് കരയിപ്പിക്കുമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അങ്ങനെ പലതവണ അവിടെ നിന്നും ഇറങ്ങി പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. കഥാപാത്രത്തിന്റെ പെർഫെക്ഷന് വേണ്ടിയാണോ ഇങ്ങനെ ചെയ്തത് എന്നായിരുന്നു സിദ്ദിഖ് ഫാസിലിനോട് ചോദിച്ച ചോദ്യം. എന്നാൽ അങ്ങനെ ഒന്നും അല്ല എന്നാണ് ഫാസിൽ നൽകുന്ന മറുപടി.
ഡബ്ബിങ് ചെയ്യുന്ന സമയത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് കഥാപാത്രമായി മാറുകയാണ് വേണ്ടത്. എന്നാൽ ഇടയ്ക്കിടയ്ക്ക് ഡബ്ബിങ് ചെയ്യുന്ന സമയത്ത് കഥാപാത്രത്തിന് പകരം ഭാഗ്യലക്ഷ്മി കയറി വരും. ഇക്കാര്യം ഫാസിൽ സൂചിപ്പിച്ചാലും ഭാഗ്യലക്ഷ്മിക്ക് അത് ഇഷ്ടപ്പെടില്ല. അവസാനം കരഞ്ഞുകൊണ്ട് ഒക്കെ ആയിരിക്കും അവർ അവിടെ നിന്നും ഇറങ്ങി പോകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും പരസ്പരം ബഹുമാനം തങ്ങൾ നൽകാറുണ്ട് എന്നാണ് ഫാസിൽ പറയുന്നത്.
പലപ്പോഴും ഡബ്ബ് ചെയ്യുന്ന സമയത്ത് സ്ക്രീനിൽ നായികമാർ ചെയ്യുന്ന പ്രവർത്തികൾ ഡബ്ബിങ് ആർട്ടിസ്റ്റുകളെ കൊണ്ടും ചെയ്യിപ്പിക്കും. അത് കയ്യിൽ നിന്നും ഇട്ട് നശിപ്പിക്കുമ്പോൾ ആണ് ഞാനും ഭാഗ്യ ലക്ഷ്മിയും തമ്മിൽ വഴക്കാവുന്നത് എന്നാണ് ഫാസിൽ പറയുന്നത്. എന്നാൽ പിന്നീട് കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ട് ഭാഗ്യലക്ഷ്മി നന്നായി ചെയ്യും. എന്നാൽ മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭനയെ കാണുമ്പോൾ ആ കഥാപാത്രത്തെ മാത്രമാണ് അവിടെ കാണുന്നത് എന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എവിടെയും വരുന്നില്ല എന്നും ഫാസിൽ കൂട്ടിച്ചേർത്തു. ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ ഗുരുനാഥൻ ആണ് ഫാസിൽ എന്ന് ഒരു മാസികയിൽ ഇവർ എഴുതിയിട്ടുണ്ട്.