കേരളത്തിലെ തകർക്കുവാൻ സംഘപരിവാർ കേന്ദ്രങ്ങൾ എടുത്ത വർഗീയ വിദ്വേഷ ചിത്രമാണ് കേരള സ്റ്റോറി. കേരളത്തിൽ നിന്നും അനേകായിരം ആളുകൾ ഐഎസ് എന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുവാൻ പോയിട്ടുണ്ട് എന്നും നിരവധി മുസ്ലിം യുവാക്കൾ ഇത്തരത്തിൽ പെൺകുട്ടികളെ മതം മാറ്റി കൊണ്ടുപോയിട്ടുണ്ട് എന്നുമുള്ള പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് ആണ് ഈ സിനിമ. കേരളത്തിൻറെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചിത്രം തള്ളിക്കളഞ്ഞതാണ്.
എന്നാൽ കഴിഞ്ഞദിവസം ആയിരുന്നു ഈ ചിത്രം ഇടുക്കി അതിരൂപത പ്രദർശിപ്പിച്ചത്. ഏപ്രിൽ നാലാം തീയതി ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ച് എടുത്ത ക്ലാസിന്റെ ഭാഗമായിട്ടായിരുന്നു ഈ സിനിമ പ്രദർശിപ്പിച്ചത് എന്നാണ് അതിരൂപത നൽകുന്ന വിശദീകരണം. ചിത്രം ഒരു മോശം സിനിമയല്ല എന്നും ലവ് ജിഹാദ് ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട് എന്നുമായിരുന്നു ഇടുക്കി അതിരൂപതയുമായി ബന്ധപ്പെട്ട ഒരു വൈദികൻ പ്രതികരിച്ചത്.
അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് വിടി ബൽറാം. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ പ്രതികരണം നടത്തിയത്. “ഇത് ഒരു നിലയ്ക്കും കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് പലതവണ വസ്തുതകൾ നിരത്തി കണക്കുകൾ നിരത്തി ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തെ കുറിച്ചുള്ള നട്ടാൽ മുളക്കാത്ത നുണയാണ് ഈ സിനിമ. കേരളത്തിൻറെ നന്മകളോട് ഉള്ള അസൂയ കൂടിയാണ്. അസഹിഷ്ണുതയാണ് ഇതുപോലെയുള്ള പ്രൊപ്പോകോണ്ട സിനിമകൾ ഉണ്ടാക്കി വിടാൻ സംഘപരിവാ കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്.
ഈ സിനിമയിൽ നിന്ന് ഗുണപാഠങ്ങൾ ഒന്നും തന്നെ കേരളത്തിൽ ഒരു വ്യക്തിക്കും എന്നല്ല ഒരു സമൂഹത്തിനും നേടാൻ സാധിക്കില്ല. പഠിക്കാനുള്ള ഏക പാഠം ഇതുപോലെയുള്ള വിദ്വേഷ സിനിമകളെ ഈ നാട് ഒന്നിച്ചു നിന്ന് പ്രതിരോധിക്കണം എന്നത് മാത്രമാണ്. ആ വിവേകം എല്ലാവർക്കും ഉണ്ടാവണം” – ഇതാണ് ഇടുക്കി അതിരൂപതയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് വീട്ടിൽ ബൽറാം ഫേസ്ബുക്കിൽ നടത്തിയ പോസ്റ്റ്. അതേസമയം നിരവധി ആളുകൾ ആണ് ഈ പോസ്റ്റിനു താഴെയും ഈ വിദ്വേഷ സിനിമയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത് എന്നതും വേദനാജനകമാണ്.