മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിർമ്മൽ പാലാഴി. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ റിലീസ് ചെയ്ത പാപ്പൻ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഇപ്പോൾ പാപ്പൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് നിർമ്മൽ പാലാഴി.
ജോഷി സാർ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും അവതരിപ്പിക്കണം എന്ന ആഗ്രഹം കുറെ നാളായി ഉണ്ടായിരുന്നു എന്നാണ് നിർമ്മൽ പറയുന്നത്. ഇതുകൂടാതെ സുരേഷ് ഗോപി അഭിനയിക്കുന്ന ഒരു സിനിമയുടെ ഭാഗമാകുവാൻ കഴിഞ്ഞത് വലിയ സന്തോഷമാണ് നൽകുന്നത് എന്നും നിർമ്മൽ പാലാഴി പറയുന്നു. ഫേസ്ബുക്ക് വഴിയാണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജോഷി സാർ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ ഒരു കഥാപാത്രത്തെ ആഗ്രഹിക്കാത്ത കഥാകാരന്മാർ വളരെ കുറവായിരിക്കും എന്നും താരം കൂട്ടിച്ചേർത്തു.
കുറെ സിനിമയൊക്കെ ചെയ്തു ഞാൻ എന്ന നടനെ ജോഷി സാർ തിരിച്ചറിയുന്ന കാലത്ത് അദ്ദേഹത്തിൻറെ വീട്ടിൽ പോയി ഒരുപാട് വെറുപ്പിച്ചിട്ടാണെങ്കിൽ പോലും അദ്ദേഹത്തിൻറെ ഒരു സിനിമയിൽ ഒരു ചെറിയ വേഷം എങ്കിലും ചെയ്യണം എന്നത് എൻറെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ ചേട്ടൻ എന്നെ വിളിച്ച് അടുത്ത രണ്ട് ദിവസം ഒഴിവുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് പാപ്പൻ എന്ന സിനിമയിലെ ഒരു ചെറിയ റോളിലേക്ക് ഞാൻ എത്തുന്നത്. ഇനി ഒഴിവില്ലെങ്കിൽ പോലും ഞാൻ എങ്ങനെയെങ്കിലും എത്തും എന്ന് ഉറപ്പിച്ചു. കാരണം ഇപ്പോൾ വന്നിരിക്കുന്നത് വളരെ വലിയ ഓഫറാണ്, സിനിമയിൽ ഒരുപാട് വർഷങ്ങൾ കഷ്ടപ്പെട്ടാൽ മാത്രം കിട്ടുന്ന ഒരു ഓഫർ – നിർമ്മൽ പാലാഴി പറയുന്നു.
അതുപോലെ തന്നെ സുരേഷ് ഗോപിയെ കുറിച്ചും താരം പറയുന്നുണ്ട്. ഒരുപാട് വർഷങ്ങളായി ഒരു സൂപ്പർ താരം എന്ന നിലയിലും നല്ലൊരു മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. സുരേഷ് ഏട്ടനെ നേരിട്ട് കാണുവാനും അദ്ദേഹത്തിൻറെ സിനിമയിൽ ഒരു വേഷം അവതരിപ്പിക്കുവാനും സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. എന്നാൽ അദ്ദേഹത്തിന് ഒപ്പം കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഷൂട്ടിംഗ് എല്ലാം കഴിഞ്ഞു ജോഷി സാറിൻറെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പോകാൻ നേരത്ത് അദ്ദേഹം പറഞ്ഞത് എന്തായിരുന്നു എന്നറിയുമോ? അടുത്ത തവണ ഇങ്ങനെ നേരത്തെ വീടില്ല കേട്ടോ എന്നായിരുന്നു ജോഷി സാർ നിർമ്മൽ പാലാഴിയോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു എന്നാണ് നിർമ്മൽ പാലാഴി പറയുന്നത്.