മലയാള സിനിമയിൽ ഇപ്പോൾ വലിയ രീതിയിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫും നടൻ ആൻറണി വർഗീസും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ. ആൻറണി വർഗീസ് ഒരു സിനിമയിൽ അഭിനയിക്കുവാൻ വേണ്ടി അഡ്വാൻസ് വാങ്ങിയശേഷം പിന്നീട് പിന്മാറി എന്നാണ് ജൂഡ് ആന്റണി ജോസഫ് പറയുന്നത്. ഈ കാര്യം ആൻറണി വർഗീസും നിഷേധിക്കുന്നില്ല. എന്നാൽ അനാവശ്യമായി ആൻറണി വർഗീസിന്റെ പെങ്ങളുടെ വിവാഹ വിഷയം ഇതിലേക്ക് എടുത്ത് ഇട്ടത് വലിയ രീതിയിൽ ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഒരിക്കൽ മാപ്പ് പറഞ്ഞുകൊണ്ട് ജൂഡ് ആൻറണി ജോസഫ് എത്തിയെങ്കിലും പിന്നീടും ഈ വിഷയം അദ്ദേഹം കുത്തിപ്പൊക്കി.
ഇപ്പോൾ ആൻറണി വർഗീസിന്റെ ഭാര്യയുടെ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അനീഷാ പൗലോസ് എന്നാണ് ഇവരുടെ പേര്. സത്യം പുറത്തുവരും എന്ന് ഉറപ്പുള്ളതു കൊണ്ടാണ് താനും തൻറെ കുടുംബവും തന്റെ ഭർത്താവും തളരാതിരുന്നത് എന്നാണ് അന്വേഷിച്ച പറയുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
“ആർക്കും എന്തും പറയാം. പക്ഷേ പറയുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കണം. ഞങ്ങളുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾ ഇത്രയും നാൾ മിണ്ടാതിരുന്നത്. ഒരുപാട് മോശം കമന്റുകളും സന്ദേശങ്ങളും കണ്ടു. സത്യം പുറത്തുവരും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ഞങ്ങൾ മിണ്ടാതിരുന്നത്” – ആൻറണി വർഗീസിന്റെ ഭാര്യ പറയുന്നു.
കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടിയാണ് ഇത് എന്നാണ് അനീഷ പറയുന്നത്. അതേസമയം വിഷയത്തിൽ പ്രതികരണവുമായി സിനിമയുടെ പ്രൊഡ്യൂസർ തന്നെ കഴിഞ്ഞദിവസം ഒരു വീഡിയോ ചെയ്തിരുന്നു. നിങ്ങളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണ് ആൻറണി വർഗീസ് തങ്ങളുടെ പക്കൽ നിന്നും 10 ലക്ഷം രൂപ വാങ്ങിയത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഷൂട്ടിംഗ് തുടങ്ങാം എന്ന ആൻറണി വർഗീസിനെ ഉറപ്പിലാണ് കാര്യങ്ങൾ എല്ലാം ചെയ്തത് എന്നും അതിൻറെ പേരിൽ വലിയ രീതിയിലുള്ള നഷ്ടങ്ങൾ ഉണ്ടായി എന്നുമാണ് നിർമാതാക്കൾ പറയുന്നത്.