ബിഗ് ബോസ് പരിപാടിക്കെതിരെ ഇപ്പോൾ ഹൈക്കോടതിയുടെ ഒരു നോട്ടീസ് വന്നിരിക്കുകയാണ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയത്തിന് കോടതി നിർദേശം നൽകുകയും ചെയ്തു. ഇപ്പോൾ ബിഗ് ബോസിന്റെ ആറാമത്തെ സീസൺ ആണ് മലയാളത്തിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഹരജിയിൽ ആണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
പരിപാടിയുടെ സംഘാടകർ എന്റമോൾ ഷൈൻ സ്റ്റാർ ഇന്ത്യ എന്നിവരാണ്. ഇവർക്ക് രണ്ടുപേർക്കും നോട്ടീസ് അയച്ചതിന് പിന്നാലെ പരിപാടിയുടെ അവതാരകനായി എത്തുന്ന മോഹൻലാലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിപാടിയിലെ ഒരു മത്സരാർത്ഥി ആയിരുന്ന റോക്കി അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ശാരീരിക ആക്രമണം നടത്തുന്നത് അടക്കം നിയമവിരുദ്ധമായ നിരവധി കാര്യങ്ങൾ ഈ പരിപാടിയിൽ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകൻ കൂടിയായ ആദർശ് എസ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് ആണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 25ന് കോടതി വീണ്ടും ഈ ഹരജി പരിഗണിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇതുപോലെയുള്ള നിസ്സാരമായ ഹരജികൾ വക്കീലന്മാർ നൽകുന്നത് പുതുമയുള്ള പരിപാടിയൊന്നുമല്ല. ഇതുപോലെ നാലാൾ അറിയുന്ന പരിപാടികൾക്കും വ്യക്തികൾക്കും എതിരെ അനാവശ്യമായ ഹരജികൾ നൽകി വാർത്തകളിൽ ഇടം പിടിക്കുവാൻ വേണ്ടി മാത്രമാണ് വക്കീലന്മാർ ഇതുപോലെയുള്ള തട്ടിക്കൂട്ട് ഹരജികൾ നൽകുന്നത് എന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.