മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളം സിനിമയിൽ സ്വന്തമായി ഇദ്ദേഹം ഒരു അഡ്രസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം ആക്ഷൻ റോളുകൾ ആയിരുന്നു ഇദ്ദേഹം കരിയറിന്റെ ആദ്യകാലങ്ങളിൽ ചെയ്തത്. പിന്നീട് കോമഡി റൊമാൻസ് റോളുകളും ഇദ്ദേഹം ചെയ്തു. എന്നാൽ ഒരിടയ്ക്ക് ഇറങ്ങിയ ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ തുടരെ തുടരെ പരാജയപ്പെടുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
മലയാളത്തിലെ മുൻനിര സംവിധായകർക്കൊപ്പം ഇദ്ദേഹം ചെയ്യുന്ന സിനിമകൾ പോലും പരാജയപ്പെടുന്ന കാഴ്ചയായിരുന്നു നമ്മൾ കണ്ടത്. അത്തരത്തിൽ പരാജയപ്പെട്ട ഒരു സിനിമ ആയിരുന്നു സിംഹാസനം. ഷാജി കൈലാസ് ആയിരുന്നു ഈ സിനിമയുടെ സംവിധാനം നിർവഹിച്ചത്. എസ്. ചന്ദ്രകുമാർ ആയിരുന്നു ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തത്. ഇപ്പോൾ ചന്ദ്രകുമാർ ഒരു അഭിമുഖത്തിൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സിംഹാസനം സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു അഭിമുഖത്തിൽ പോലും പങ്കെടുക്കാൻ പൃഥ്വിരാജ് തയ്യാറായില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. നിർമ്മാതാവിന്റെ വാക്കുകൾ ഇങ്ങനെ – “സുകുമാരൻ എന്ന നടൻ കാരണമാണ് അദ്ദേഹത്തിൻറെ മകൻ പൃഥ്വിരാജിനെ എനിക്കിഷ്ടം. രൂപവും ഭാവവും രീതിയും ഒക്കെ അതുപോലെ. ഒരു 5 ലക്ഷം രൂപ കടം വാങ്ങുവാൻ ഞാൻ പലതവണ അദ്ദേഹത്തെ സമീപിച്ചു. എന്നാൽ രണ്ടുതവണയും അദ്ദേഹം എന്നെ അകറ്റുകയായിരുന്നു ഉണ്ടായത്. സിംഹാസനം സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭിമുഖം കൊടുക്കുവാൻ പോലും പൃഥ്വിരാജ് വന്നിട്ടില്ല” – എസ് ചന്ദ്രകുമാർ പറയുന്നു.
“പൃഥ്വിരാജിന്റെ സിനിമകൾ ജയിക്കുന്നത് കൊണ്ടാണ് അദ്ദേഹം കൊള്ളാം എന്ന് എല്ലാവരും പറയുന്നത്. സിനിമകൾ ജനങ്ങൾ വേണ്ട എന്ന് വെച്ചാൽ എല്ലാം തീർന്നു. മോഹൻലാലിനെ കണ്ടെങ്കിലും അദ്ദേഹം നന്നാകുമെന്നാണ് കരുതുന്നത്. നാടു വഴികൾ എന്ന മോഹൻലാൽ സിനിമയുടെ രണ്ടാം ഭാഗം ആയിട്ടാണ് സിംഹാസനം പ്ലാൻ ചെയ്തത്. എന്നാൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയുമായി ചില ഈഗോ പ്രശ്നങ്ങൾ കാരണം ആയിരുന്നു അത് നടക്കാതെ പോയത്. പിന്നീട് ഷാജി കൈലാസ് തന്നെയായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്. ഈ സിനിമയുടെ പരാജയം മറികടക്കാൻ ഷാജി കൈലാസുമായി എനിക്ക് ഒരു സിനിമ കൂടി ചെയ്യണം” – എസ് ചന്ദ്ര കുമാർ പറയുന്നു.