മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാമുക്കോയ. സിനിമാ മേഖലയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. നാടക വേദികളിലും ഇദ്ദേഹം ഒരുകാലത്ത് വളരെ സജീവമായിരുന്നു. അദ്ദേഹത്തിൻറെ മനുഷ്യൻ എന്ന് നാടകം വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിൻറെ മരണത്തിനുശേഷം ഈ വിഷയം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
മനുഷ്യൻ എന്ന നാടകം ശരിയത്ത് നിയമത്തിന് എതിരാണ് എന്ന തരത്തിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. മാമുക്കോയ ആയിരുന്നു ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാദങ്ങൾക്ക് മറുപടിയായി ഇദ്ദേഹം തന്നെ രംഗത്ത് വന്നിരുന്നു. ഈ നാടകം ശരീരത്തിന് എതിരല്ല എന്നും ശരിയത്ത് എന്താണെന്ന് വ്യക്തമായി അറിയാത്തവർ ആണ് അത് പറയുന്നത് എന്നുമാണ് മാമുക്കോയ പറഞ്ഞത്.
“പിതാവ് ജീവിച്ചിരിക്കുന്ന സമയത്ത് മകൻ മരിച്ചു പോയാൽ ആ മകൻറെ മക്കൾക്ക് സുഖത്തിന് ഒരു അവകാശവുമില്ല. ഇതായിരുന്നു നാടകത്തിൻറെ ആശയം. എനിക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഇനി അത് ശരീരത്ത് നിയമം ആണെങ്കിലും ഞാൻ അംഗീകരിക്കില്ല. ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ കൊച്ചുമക്കൾക്ക് സുഖത്തിന് അവകാശമില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ബന്ധവും മനുഷ്യത്വവും ഒന്നും നോക്കാതെ എന്ത് നിയമം ആണ് ഉള്ളത്? അത് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് നാടകത്തിലൂടെ പറയാൻ ശ്രമിച്ചത്” – മാമുക്കോയ പറഞ്ഞ മറുപടി ഇങ്ങനെ.
അതേസമയം വിവാദമായ ബാബരി മസ്ജിദ് വിഷയത്തിലും ഇദ്ദേഹം ശബ്ദം ഉയർത്തിയിട്ടുണ്ട്. താൻ ബാബരി മസ്ജിദ് പള്ളി സന്ദർശിച്ചിട്ടുണ്ട് എന്നും കുറെ വർഷങ്ങളായി നിസ്കാരം ഒന്നുമില്ലാതെ അടഞ്ഞു കിടക്കുന്ന പള്ളിയാണ് അത് എന്നും പള്ളി പൊളിച്ചതിനേക്കാൾ കൂടുതലായി നമ്മൾ കാണേണ്ടത് അവിടുത്തെ ജനങ്ങൾ ഇതുവരെ 100 രൂപയുടെ നോട്ട് പോലും കണ്ടിട്ടില്ലാത്തവർ ആണ് എന്നും അമ്പതും അറുപതും രൂപയ്ക്ക് കൂലിപ്പണി എടുക്കുന്നവർ ആണ് എന്ന വസ്തുതയും ആണ്. രാഷ്ട്രീയക്കാർ ഒരിക്കലും ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മാമു കോയ ചോദിച്ചത്.