മലയാളികളെ മുഴുവൻ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞവാരം നമ്മൾ കേട്ടത്. ആകാംക്ഷ ദുബൈ എന്ന സിനിമ നടി മരണപ്പെട്ടു എന്ന് വാർത്തയായിരുന്നു നമ്മൾ കേട്ടത്. ഭോജ്പുരി സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമായിരുന്നു എന്നതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും ധാരാളം ആരാധകരെയാണ് ഇവർ സ്വന്തമാക്കിയത്. വളരെ വേദനയോടെയാണ് ഇവരുടെ മരണവാർത്ത മലയാളികൾ എല്ലാവരും തന്നെ ഉൾക്കൊണ്ടത്.
ഇവരുടെ മരണത്തിൽ ഇവരുടെ കാമുകന് പങ്കുണ്ട് എന്ന തരത്തിൽ ആദ്യം തന്നെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു ഇവരുടെ വീട്ടുകാർ. സമർ സിംഗ് എന്നാണ് കാമുകൻറെ പേര്. കാമുകൻ ഇവരുടെ മരണത്തെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. പിന്നാലെ ഇയാളെ പിടികൂടുന്നതിന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
വാരണസിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നുമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാസിയബാദിലെ ഒരു കെട്ടിടത്തിൽ ആയിരുന്നു കാമുകൻ ഒളിച്ചു താമസിച്ചിരുന്നത്. ഇയാളെ തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അവിടെ നിന്നും പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 26ആം തീയതി ആണ് നടിയെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നതിന്റെ തലേദിവസം പെൺകുട്ടി ലൈവിൽ വരുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പെൺകുട്ടിയുടെ മരണം. പെൺകുട്ടിയും കാമുകനും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇയാൾ പെൺകുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.