മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇമ്രാൻഖാൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. അടുത്തിടെ താരം ഫ്ലവേഴ്സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അപ്പോഴാണ് അവതാരകനായ ശ്രീകണ്ഠൻനായർ ചോദിച്ച നിരവധി ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകിയത്. തൻറെ ജീവിതകഥ മുഴുവനും താരം ഇവിടെ തുറന്നു പറയുകയായിരുന്നു.
പത്ത് വയസ്സിന് ശേഷമാണ് ഇവാൻ തടി വച്ചത് എന്നാണ് ഉമ്മ പറയുന്നത്. താമസിക്കുന്ന വീടിനടുത്ത് ഒരു ഹോട്ടൽ ഉണ്ടായിരുന്നു. അവിടെ പോയി ഭക്ഷണം കഴിച്ചു കൊള്ളാൻ ആയിരുന്നു രാവിലെ ഉപ്പ പറയുക. കഴിച്ചു വളർത്തിയത് തന്നെയാണ് ഈ ശരീരം. കോഴിയെ നിർത്തി പൊരിച്ചത് അവിടെ നിന്ന് തന്നെ ഒറ്റ ഒരെണ്ണം തീറ്റിപ്പിക്കും. തൻറെ മകൻറെ പ്രായത്തിൽ ആണ് ഇത്. സ്കൂളിൽ പഠിക്കുമ്പോൾ 150 കിലോ ഉണ്ടായിരുന്നു. ഞാൻ ഇരിക്കുമ്പോൾ ബെഞ്ചിൽ ഒരാൾക്ക് കൂടിയ ഇരിക്കാൻ പറ്റുമായിരുന്നുള്ളൂ. ക്ലാസിലെ കുട്ടികൾക്ക് ഒന്നും തന്നെ പേടിയില്ലായിരുന്നു. എല്ലാവർക്കും കളിയാക്കുവാൻ ഉള്ള ഒരു വസ്തുവായിരുന്നു ഞാൻ. തടിയെ കുറിച്ച് എല്ലാവരും കളിയാക്കും എങ്കിലും ടീച്ചർമാരോട് ഞാൻ പരാതി നൽകാറില്ലായിരുന്നു.
ഒത്തിരി കുസൃതി കാണിക്കുന്ന വ്യക്തിയായിരുന്നു താനെന്നും ഇംറാൻ പറയുന്നു. പാട്ടു കൊണ്ട് മാത്രമായിരുന്നു പിടിച്ചുനിന്നത്. ആരാധകർ ഒക്കെ സ്കൂളിൽ ഉണ്ടായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി. ഒരുപാട് നാൾ പുറകെ നടന്നു. എന്നാൽ അത് നടക്കില്ല എന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. എന്നെ കാണുമ്പോൾ ആ കുട്ടിക്ക് വലിയ പേടിയാണ്. അങ്ങനെയാണ് യൂത്ത്ഫെസ്റ്റിവൽ സമയത്ത് ഞാൻ പാടുന്നില്ല എന്ന് തീരുമാനിച്ചത്. എൻറെ കുറച്ച് കൂട്ടുകാർ ആ കുട്ടിയുടെ അടുത്ത് ചെന്നിട്ട് അവനെ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ മാത്രമേ ഞാൻ പാടുകയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ ആ കുട്ടി എൻറെ അടുത്ത് വന്ന് ഇഷ്ടം പറഞ്ഞു. ഞാൻ പരിപാടിക്ക് പാടി തകർക്കുകയും ചെയ്തു. പക്ഷേ പരിപാടി കഴിഞ്ഞപ്പോൾ കുട്ടി വന്നു ഇഷ്ടമല്ല എന്ന് പറഞ്ഞു.
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ബാപ്പ മരിച്ചത്. ചാക്കിൻ്റെ ബിസിനസ് ആയിരുന്നു ബാബയ്ക്ക്. എല്ലാ ദിവസവും 500 രൂപ കഴിക്കുവാൻ വേണ്ടി മാത്രം പോക്കറ്റ് മണിയായി തരുമായിരുന്നു അദ്ദേഹം. വൈകുന്നേരമാകുമ്പോൾ പണം തന്നിട്ട് മോൻ ഇഷ്ടമുള്ളത് പോയി കഴിച്ചോ എന്നു പറയുമായിരുന്നു അദ്ദേഹം. എവിടെയോ കിടന്നു നശിച്ച പോകേണ്ട ആൾ ആയിരുന്നു ഇപ്പോൾ ഇവിടെ നിൽക്കുന്ന ഞാൻ. എൻറെ ഉപ്പയും ഉമ്മയും എന്നെ എടുത്തു വളർത്തിയതാണ്. ഞാൻ അവരുടെ സ്വന്തം മകൻ അല്ല. ഞാൻ വഴി തെറ്റി നടന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാവിലെ ഉമ്മയാണ് ഈ സത്യം എന്നോട് പറയുന്നത്. ഇത് എന്നോട് പറയുന്നതിനു മുൻപ് തന്നെ പലരും എന്നെ ഷാജിയുടെ മകനെ, ഷാജിയുടെ വളർത്തു മകനെ എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ അന്നൊന്നും അത് വലിയ കാര്യമാക്കിയിരുന്നില്ല എന്നും ഇമ്രാൻ പറയുന്നു. പിന്നീട് ഉമ്മയിലൂടെ ആണ് ആ കാര്യം അറിഞ്ഞത് എന്നും താരം വെളിപ്പെടുത്തുന്നു.