ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച 6 പുതിയ മത്സരാർത്ഥികൾ ആയിരുന്നു വീട്ടിലേക്ക് വന്നത്. അതിൽ ഒരു മത്സരാർത്ഥി ആയിരുന്നു കോമണറായി എത്തിയ നന്ദന. ഇപ്പോൾ ഇവർ ഇവരുടെ ജീവിത കഥ പങ്കുവെച്ചുകൊണ്ട് എത്തുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ ആയിരുന്നു ഇവർ ഇത് പങ്കുവെച്ചുകൊണ്ട് എത്തിയത്.
“അക്കൗണ്ടിംഗ് സ്റ്റുഡൻറ് ആണ് ഞാൻ. ഇതിനൊപ്പം ജോലിയും ചെയ്യുന്നുണ്ട്. വീട്ടിൽ അമ്മയും ചേച്ചിയും ആണ് ഉള്ളത്. 14 വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിക്കുന്നത്. അമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിച്ചത്. അച്ഛൻ വിഷം കഴിച്ചു മരിക്കുകയായിരുന്നു, സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് അച്ഛൻ അങ്ങനെ ചെയ്തത്. അമ്മ വീടുപണിക്ക് പോകുന്ന വ്യക്തിയാണ്. ചെറുപ്പം മുതൽ തന്നെ ഞാൻ ജോലികൾക്ക് പോയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഞാൻ കസിന്റെ കടയിൽ ജോലിക്ക് പോകുമായിരുന്നു” – നന്ദന പറയുന്നു.
“കാശ് ഉണ്ടാക്കണം എന്ന വാശി ഉണ്ടായിരുന്നു എനിക്ക്. അച്ഛൻ ഇല്ല എന്ന് വിഷമം അമ്മ ഞങ്ങളെ ഒരിക്കലും അറിയിച്ചിട്ടില്ല. കോപ്പറേറ്റീവ് കോളേജിൽ ആയിരുന്നു ഡിഗ്രിക്ക് പഠിച്ചത്. ക്ലാസ്സ് കഴിഞ്ഞാൽ ഞാൻ ജോലിക്ക് പോകുമായിരുന്നു. ഡാൻസിന്റെ കോസ്റ്റ്യൂം വിൽക്കുന്ന ഒരു ഷോപ്പ് ആയിരുന്നു. അങ്ങനെ ഞാൻ പിന്നീട് സ്വന്തമായി ഒരു വണ്ടി എടുത്തു. പിന്നെ അഞ്ചാറ് പവൻ സ്വർണം എനിക്ക് ഞാൻ തന്നെ ഉണ്ടാക്കി. ഒരിക്കലും അമ്മയെ ബുദ്ധിമുട്ടിക്കരുത് എന്ന് എനിക്കുണ്ട്. ബിഗ് ബോസിലേക്ക് ക്ഷണം വന്നപ്പോൾ വീട്ടുജോലിക്ക് പോകുന്ന ശാരദയുടെ മോൾക്ക് ബിഗ് ബോസിൽ എങ്ങനെ കിട്ടി എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടുണ്ടാവും” – നന്ദന പറയുന്നു.
“എൻറെ നാട്ടുകാർ അങ്ങനെയുള്ള ആളുകൾ ആണ്. ബിഗ് ബോസിൽ കിട്ടിയപ്പോൾ അച്ഛനെ ഓർത്തുപോയി. ബിഗ് ബോസിനോട് ഒരുപാട് നന്ദി” – ഇതായിരുന്നു നന്ദന പറഞ്ഞത്. നിരവധി ആളുകൾ ആയിരുന്നു കഥ കഴിഞ്ഞ ഉടനെ തന്നെ നന്ദനയെ കെട്ടിപ്പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചത്. വളരെ സ്ട്രോങ്ങ് ആയിട്ടുള്ള കണ്ടസ്റ്റന്റ് ആണ് നന്ദന എന്നും നല്ല രീതിയിൽ കളിച്ചാൽ നല്ല ഫ്യൂച്ചർ ഉള്ള കുട്ടിയാണ് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.