നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയക്കുകയും ചെയ്തു. നാളെ താഴത്തെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇദ്ദേഹത്തിൻറെ കൈവശം കുറ്റകൃത്യത്തിൻ്റെ ദൃശ്യങ്ങൾ ഉണ്ടോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു അന്വേഷണസംഘം ശ്രമിച്ചത്. സാക്ഷികളെ സ്വാധീനിച്ചു എന്ന് ആരോപണം ഇദ്ദേഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ ഉണ്ടായിരുന്നു. എന്നാൽ ദൃശ്യങ്ങൾ കണ്ടിട്ടില്ല എന്നാണ് ദിലീപ് പറഞ്ഞത്. ബാലചന്ദ്രകുമാർ നടത്തിയ മൊഴിയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നും ദിലീപ് അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകുകയും ചെയ്തു.
ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് എന്ന ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങൾ ദിലീപിൻറെ കൈവശം ഉണ്ടോ എന്ന് കണ്ടെത്തുക ആയിരുന്നു ഇവരുടെ ലക്ഷ്യം. നടി ഈ അടുത്തിടെയാണ് കേസിലെ തുടർ അന്വേഷണത്തിൻ്റെ ഭാഗമായത്. ഇതിനുശേഷം ദിലീപ് ആദ്യമായിട്ടാണ് അന്വേഷണസംഘത്തിന് മുൻപിൽ എത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകുവാൻ ആയിരുന്നു ദിലീപിനോട് ആവശ്യപ്പെട്ടത്. എന്നാൽ 11:20 മണിയോടെ ആയിരുന്നു ദിലീപ് പോലീസ് ക്ലബ്ബിൽ ഹാജരായത്.
മൂന്ന് പ്രധാന ചോദ്യങ്ങളിൽ ആണ് ദിലീപ് ഉത്തരം പറയേണ്ടത്. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ 2018 നവംബർ 15ആം തീയതി ആലുവയിലെ വീട്ടിൽ വച്ചു ദിലീപ് കണ്ടു എന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഈ ദൃശ്യങ്ങൾ ദിലീപിൻറെ കയ്യിലുണ്ടോ? വിചാരണയുടെ ഘട്ടത്തിൽ ഏകദേശം 20 സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിൽ ദിലീപിന് എന്തു പങ്കാണ് ഉള്ളത് എന്നാണ് അറിയാൻ ഉള്ള രണ്ടാമത്തെ ചോദ്യം. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിൻറെ വക്കീൽ കൂറു മാറുവാൻ ആവശ്യപ്പെട്ടുകൊണ്ട് തങ്ങളെ വിളിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ല എന്നാണ് ദിലീപ് പലതവണ ആവർത്തിച്ചത് എങ്കിലും എന്തിനാണ് പിന്നീട് പലതവണ സാക്ഷികളെ സ്വാധീനിക്കാൻ വേണ്ടി ശ്രമിച്ചത് എന്നായിരുന്നു ചോദ്യം.
കേസിലെ മുഖ്യപ്രതി ആണ് പൽസർ സുനി. ഇയാളെ അറിയില്ല എന്ന് നിലപാട് ആണ് ദിലീപ് വിചാരണ കോടതിയിൽ അറിയിച്ചത്. എന്നാൽ ദിലീപിന് പൾസർ സുനിയും ആയി ബന്ധമുണ്ട് എന്നും ദിലീപിനൊപ്പം സുനിലിനെ പലതവണ കണ്ടിട്ടുണ്ട് എന്നുമാണ് ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ പറയുന്നത്. ദിലീപിൻറെ വീട്ടിൽ ജോലി ചെയ്തിരുന്ന ദാസൻ എന്ന വ്യക്തിയും ഇതു സംബന്ധിച്ച നിർണായകമായ മൊഴി നൽകിയിരുന്നു. ഇതിനോടൊപ്പം തന്നെ ഹാക്കർ സായി ശങ്കർ എന്ന വ്യക്തിയെ ഉപയോഗിച്ച് ഫോണിൽ നിന്നും നീക്കം ചെയ്ത ചില ഫയലുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകൾ ആണ് ഇത് എന്നാണ് നിഗമനം. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യൽ പ്രക്രിയയുമായി ദിലീപ് സഹകരിച്ചിരുന്നില്ല. കേസിൽ നേരത്തെ ഒരു തവണ അറസ്റ്റ് രേഖപ്പെടുത്തിയത് ആണ്. പരമാവധി വിവരങ്ങൾ ശേഖരിച്ചു വിട്ടയക്കുക എന്നത് മാത്രമാണ് അന്വേഷണസംഘം ചെയ്യുക.