മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ഷാറൂഖ് ഖാൻ. 1992 വർഷത്തിലാണ് ഇദ്ദേഹം സിനിമയിൽ അരങ്ങേറുന്നത്. മികച്ച പുതുമുഖ താരത്തിനുള്ള അവാർഡ് ആ വർഷം താരം കരസ്ഥമാക്കുകയും ചെയ്തു. അന്ന് ഈ പുരസ്കാരം ഷാരൂഖ് സമ്മാനിച്ചത് അദ്ദേഹത്തിൻറെ അമ്മ ലത്തീഫ് ഫാത്തിമ ഖാനായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ലഭിച്ച മെഡൽ കാണിക്കുവാൻ വേണ്ടി വീട്ടിലേക്ക് ഓടി വന്നപ്പോൾ അമ്മയെ കാണാതെ നിന്ന അതേ അവസ്ഥ ആയിരുന്നു തനിക്ക് അന്ന് എന്നാണ് ഷാറൂഖ് പിന്നീട് പറഞ്ഞത്. 1990 വർഷത്തിലായിരുന്നു ഇദ്ദേഹത്തിൻറെ അമ്മ മരിക്കുന്നത്.
“എൻറെ അമ്മ എന്നെ 70 എം.എമ്മിൽ കാണണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ച ആയിരുന്നു. ശരിക്കും ഞാൻ ഉള്ളതിനേക്കാൾ ഒരുപാട് വലുതായി. ഞാൻ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ സദസ്സ് നിർത്താതെ കയ്യടിക്കുകയും ആയിരുന്നു. ആ സമയം അമ്മയെ കുറിച്ച് മാത്രമായിരുന്നു ഞാൻ ചിന്തിച്ചത്. അവതാരിക ഓർമ്മപ്പെടുത്തിയപ്പോൾ മാത്രമാണ് താൻ അമ്മയുടെ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നത്. അവർ ഒട്ടും എന്നെ പോലെ ആയിരുന്നില്ല” – ഇതാണ് താരം അമ്മയെ കുറിച്ച് പറയുന്നത്.
“അവർ വളരെയധികം സോഷ്യൽ ആയിട്ടുള്ള വ്യക്തി ആയിരുന്നു. ആളുകളെ കാണാൻ എല്ലാം ഒരുപാട് ഇഷ്ടമായിരുന്നു. എവിടെ ആയിരുന്നു എങ്കിലും ഒരുപാട് ആളുകളുടെ ശ്രദ്ധ അവിടേക്ക് കൊണ്ടുവരുമായിരുന്നു. അവർ എന്നും അവർ ആയി തന്നെയാണ് പെരുമാറിയത്. അതേസമയം ഞാൻ അവരിൽ നിന്നും വളരെ വ്യത്യസ്തനാണ്. ആളുകൾ എന്നെ കാണുന്നത് ഞാൻ ഒരു താരം ആയതിനാൽ ആണ്. അല്ലാതെ ഞാൻ എന്ന വ്യക്തിയെ അല്ല അവർ കാണുന്നത്. അമ്മ ഞങ്ങളെ ഒരുപാട് സ്നേഹിക്കുകയും ചെയ്തിരുന്നു. പത്തു വർഷങ്ങൾക്കു മുൻപാണ് അച്ഛൻ ഞങ്ങളെ വിട്ടു പിടിക്കുന്നത്. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ഒട്ടും നല്ലത് ആയിരുന്നില്ല. അദ്ദേഹത്തിൻറെ ആരോഗ്യവും അത്ര നല്ലത് അല്ലായിരുന്നു. ക്യാൻസറായിരുന്നു അദ്ദേഹത്തിന്. അതിനാൽ അമ്മയാണ് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. സാമൂഹിക പ്രവർത്തകയും മജിസ്ട്രേറ്റും ആയിരുന്നു അവർ. നല്ല കുടുംബമായിരുന്നു അവരുടേത്. പക്ഷേ എല്ലാം ഒറ്റയ്ക്ക് ആയിരുന്നു ചെയ്തിരുന്നത്. ഒരു കാര്യത്തിനും രണ്ടാംവട്ടം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലായിരുന്നു എനിക്ക്. ഞാൻ ചോദിക്കാതെ തന്നെ എല്ലാം നൽകിയിരുന്നു” – ഷാറൂഖ് ഓർത്തെടുക്കുന്നു.
“ഞാൻ ഷൂട്ടിങ്ങിനു വേണ്ടി ഗോവയിൽ ആയിരുന്നു. ആ സമയത്ത് അമ്മയ്ക്ക് കാലിൽ ഒരു പരിക്കുപറ്റി. പ്രമേഹരോഗി ആയിരുന്നു അവർ. മുറിവ് പതിയെപതിയെ വർധിക്കുവാൻ തുടങ്ങി. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവസ്ഥ പിന്നെയും ഗുരുതരമായി. അമ്മയുടെ മരണത്തിന് ഞാൻ തയ്യാറായിരുന്നില്ല. ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും പ്രാർത്ഥിച്ചിട്ടില്ല. പക്ഷേ അമ്മയെ ഐസിയുവിലേക്ക് മാറ്റിയപ്പോൾ അമ്മയ്ക്ക് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഞാൻ താഴെയുള്ള പാർക്കിംഗ് ഏരിയയിലേക്ക് പോയി. ജീവിതത്തിൽ ആദ്യമായി ഞാൻ പ്രാർത്ഥിച്ചു. 6000 തവണ പ്രാർത്ഥിച്ചാൽ അവർക്ക് വേദന ഉണ്ടാവില്ല എന്ന് ആരോ പറഞ്ഞിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു. പിന്നീട് അവർ പോയി എന്ന വാർത്തയാണ് ഡോക്ടർ എന്നോട്” – ഷാരൂഖ് ഖാൻ ഒരു വിങ്ങലോടെ ഓർത്തെടുക്കുന്നു.