ആടുജീവിതം എന്ന സിനിമ ഇപ്പോൾ തീയറ്ററുകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 100 കോടി എന്ന് അതുല്യ നേട്ടവും ചിത്രം സ്വന്തമാക്കി കഴിഞ്ഞു. യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷുക്കൂർ എന്ന വ്യക്തിയുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളാണ് ബെന്യാമിൻ നോവൽ ആക്കി മാറ്റിയിരിക്കുന്നത്. നോവലിലെ കഥാപാത്രത്തിന്റെ പേര് നജീബ് എന്നാണ്.
അതേസമയം നജീബ് ഗൾഫിൽ കഴിഞ്ഞ മൂന്നുവർഷം അദ്ദേഹത്തിൻറെ ഭാര്യ നാട്ടിൽ എങ്ങനെ കഴിഞ്ഞു എന്നത് ഷൂട്ട് ചെയ്ത പരസ്യത്തിനു വേണ്ടി ഉപയോഗിക്കണം എന്ന് കരുതിയിരുന്നു എന്നാണ് ബ്ലെസ്സി പറയുന്നത്. എന്നാൽ പിന്നീട് അങ്ങനെ ചെയ്യാതിരുന്നതിന്റെ കാരണവും ബ്ലസി വെളിപ്പെടുത്തുകയാണ്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ നജീബിന്റെ ജീവിതം ബ്ലെസ്സിയും ബെന്യാമിനും പൃഥ്വിരാജും വിറ്റ് കാശാക്കുകയാണ് എന്നും അതുകൊണ്ട് ലഭിക്കുന്ന ലാഭത്തിന്റെ പകുതി നജീബിന് കൊടുക്കണം എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്.
“ആടുജീവിതം പ്രമോഷന് വേണ്ടി ഞങ്ങൾ ഒരു കാര്യം ചിന്തിച്ചിരുന്നു. ഈ മൂന്നുവർഷം സൈനു എങ്ങനെയാണ് ജീവിച്ചത് എന്ന്. അതിനുവേണ്ടി കുറച്ച് ഷോട്ടുകൾ മാത്രം ഞങ്ങൾ എടുത്തിരുന്നു. ഇത് പരസ്യത്തിനായി ഉപയോഗിക്കണം എന്നാണ് കരുതിയത്. സൈനുവിനെ വെച്ച് ഷൂട്ട് ചെയ്യണം എന്നൊക്കെ കരുതിയിരുന്നു. അവരുടെ കാത്തിരിപ്പ്, പോസ്റ്റ് ഓഫീസിൽ പോയിരിക്കുന്നത് തുടങ്ങി കുറച്ചു സീൻസുകൾ ആയിരുന്നു അത്. പാച്ച് വർക്ക് ചെയ്യുന്ന സമയത്ത് അമല പോളിനോട് ഇങ്ങനെ ഒരു കാര്യം പറയുകയും ചെയ്തിരുന്നു. സൈനു ഒറ്റപ്പെട്ടപ്പോൾ ഉള്ള ഒരു കഥ ഞാൻ പറയുകയും ചെയ്തിരുന്നു. രസകരമായിട്ടുണ്ടെന്ന് കുറെ ആളുകൾ പറഞ്ഞിരുന്നു. ഇത് സിനിമ ആക്കാൻ ആയിട്ടില്ല, ഇനി ഉണ്ടാകുമോ എന്ന് പറയാനും പറ്റില്ല. ഞാൻ ഇമോഷണൽ സീനുകളുടെ ആളായതുകൊണ്ട് അതൊരു ഭയങ്കര ഇമോഷണൽ പടമായി മാറാൻ സാധ്യതയുണ്ട്” – ബ്ലെസ്സി പറയുന്നു.
സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബെന്യാമിൻ സംസാരിച്ചത് ഇങ്ങനെ – സൈനുവിന്റെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. ഒരുപാട് ആളുകൾ പ്രവാസികളായി പോയിട്ടുള്ളപ്പോൾ അവരുടെ ഭാര്യമാർ ഇവിടെ ഒറ്റപ്പെട്ടാണ് ജീവിച്ചത്. അത് നമ്മൾ അടയാളപ്പെടുത്തേണ്ട ഒരു കാര്യം തന്നെയാണ്. ബ്ലെസ്സി സാർ ചെയ്തില്ല എങ്കിൽ മലയാളത്തിൽ വേറെ ആരെങ്കിലും അത്തരത്തിൽ ഒരു സിനിമ ചെയ്യും. ഗൾഫ് പ്രവാസത്തിന്റെ സ്ത്രീ വേർഷൻ വളരെ സാധ്യതയുള്ള ഒരു മേഖലയാണ്. സൈനു മൂന്നുവർഷമാണ് ഒറ്റപ്പെട്ട് ജീവിച്ചത് എങ്കിൽ ചില സ്ത്രീകൾ പത്തും ഇരുപതും വർഷം ഒക്കെയാണ് ഭർത്താവിനെ കാത്തിരുന്നിട്ടുള്ളത്.