മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു യുവ താരങ്ങളാണ് ശ്രീനാഥ ബാസിയും ഷെയിൻ നിഗവും. ഇവർക്കെതിരെ നിരന്തരം വിമർശനങ്ങളുമായി സിനിമ രംഗത്തുള്ളവർ തന്നെ വന്നിട്ടുണ്ട്. ഇവരുടെ പെരുമാറ്റം ഒന്നും ശരിയല്ല എന്നും ഇവർ ഒട്ടും പ്രൊഫഷണലിസം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നുമൊക്കെയാണ് ഇവർക്കെതിരെ ഉള്ള ആരോപണങ്ങൾ. നിരവധി സിനിമ സംഘടനകൾ തന്നെ ഇവർക്കെതിരെ നേരിട്ടു വന്നിട്ടുണ്ട്. ഇപ്പോൾ വളരെ ഗുരുതരമായ നടപടിയിലേക്ക് ആണ് കടന്നിരിക്കുന്നത്. ഇവരെ മലയാള സിനിമയിൽ നിന്നും വിലക്കിയിരിക്കുകയാണ് ഇപ്പോൾ.
മൂന്നു സംഘടനകൾ എടുത്ത സംയുക്ത തീരുമാനം ആണ് ഇത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും നേരത്തെ തന്നെ ഇവർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അമ്മ ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണം ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇപ്പോൾ അമ്മയും ഇവരെ കൈവിട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ഇവർ രണ്ടുപേരെയും സിനിമയിൽ നിന്നും വിലക്കിയത്.
ഇതുകൂടാതെ വളരെ ഗുരുതരമായ ഒരു കാര്യം കൂടി പത്രസമ്മേളനത്തിൽ പ്രൊഡ്യൂസർമാരുടെ അസോസിയേഷൻ ഭർത്താവ് കൂടി ആയിട്ടുള്ള രഞ്ജിത്ത് പറയുന്നുണ്ട്. സ്ഥിരമായി മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരായ നടന്മാർ ഉണ്ട് എന്നും അവരുടെ വിവരങ്ങൾ പോലീസിനും കൈമാറും എന്നുമാണ് ഇപ്പോൾ രഞ്ജിത്ത് പറയുന്നത്.
ഏത് സിനിമയിലാണ് അഭിനയിക്കുന്നത് എന്ന കാര്യം പോലും ശ്രീനാഥ് ഭാസിക്ക് ഓർമ്മയില്ല എന്നാണ് ഇവർ ആരോപിക്കുന്നത്. വളരെ മികച്ച നടന്മാർ തന്നെയാണ് ഇവർ എങ്കിലും ഇവരുടെ പൊതുവേയുള്ള പെരുമാറ്റം വളരെ മോശമാണ് എന്നും ഇവരെ മലയാള സിനിമയിൽ നിന്നും വിലക്കിയത് നന്നായി എന്നുമാണ് പൊതുവെയുള്ള മലയാളികളുടെ പ്രതികരണം. അതേസമയം ലഹരി ഉപയോഗത്തെക്കുറിച്ച് പ്രൊഡ്യൂസർമാർ പറഞ്ഞ കാര്യം ശരിയാണ് എങ്കിൽ ഇവർക്കെതിരെ ക്രിമിനൽ കേസ് ഇവരെ ജയിലിൽ അയക്കണം എന്നാണ് ഇപ്പോൾ മലയാളികൾ അഭിപ്രായപ്പെടുന്നത്.