തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് അജിത്ത്. ഇതുവരെ ഒരു ചീത്ത പേരും കേൾപ്പിക്കാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അപ്പോൾ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരാൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു നിർമ്മാതാവ് ആണ് ഇദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അജിത് തന്റെ പക്കൽ നിന്നും പണം വാങ്ങി തന്നെ വഞ്ചിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. മാണിക്യം നാരായണൻ എന്ന വ്യക്തിയാണ് ഈ ആരോപണം നടത്തിയിരിക്കുന്നത്. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടക്കുന്നത്. 1995 വർഷത്തിൽ ലക്ഷങ്ങൾ വാങ്ങി അഭിനയിക്കാം എന്ന ഉറപ്പു നൽകുകയും എന്നാൽ പിന്നീട് ആ സിനിമയിൽ അഭിനയിച്ചില്ല എന്നുമാണ് നിർമാതാവ് പറയുന്നത്.
യാതൊരു കാരണവുമില്ലാതെ സിനിമയിൽ ഒന്നും പിന്മാറുകയായിരുന്നു അജിത്ത് എന്നാണ് നിർമ്മാതാവ് പറയുന്നത്. നൽകിയ പണം പോലും തനിക്ക് തിരികെ നൽകിയില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അജിത്ത് സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കുകയാണ് എന്നും ആദ്യം നല്ലൊരു മനുഷ്യൻ ആകണമെന്നും മാണിക്യം നാരായണൻ പറയുന്നു.
മാധ്യമപ്രവർത്തകർക്ക് കാശ് കൊടുത്ത് സ്വന്തം വീരകഥകൾ അദ്ദേഹം എഴുതിക്കുകയാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പതിവുപോലെ അജിത്ത് ഈ പ്രസ്താവനയിൽ മറുപടി പറയുവാനും പ്രത്യാരോപണം നടത്തുവാനും മുതിർന്നിട്ടില്ല. അജിത്തിനെ പോലെ ഒരു മുതിർന്ന താരം ഇത്തരത്തിൽ ഒരിക്കലും ചെയ്യില്ല എന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിർമാതാവ് സംസാരിക്കണം എന്നുമാണ് അജിത് ആരാധകർ ആവശ്യപ്പെടുന്നത്.