മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അകിൽ മാരാർ. സിനിമാ സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ബിഗ് ബോസ് അഞ്ചാം സീസണിലെ ഒരു സജീവ മത്സരാർത്ഥി കൂടിയാണ് ഇദ്ദേഹം. ധാരാളം ആരാധകരെയാണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിൽ ഏറ്റവും കൺസിസ്റ്റൻ്റ് ആയി നിലനിൽക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. പരിപാടി തുടങ്ങുന്നതിനു മുൻപ് ഏറ്റവും കൂടുതൽ ഹേറ്റേഴ്സ് ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. എന്നാൽ പരിപാടി തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി മാറി ഇദ്ദേഹം.
അതേ സമയം ഇദ്ദേഹത്തിന്റെ ഒരു പരാമർശം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ആയിരുന്നു ഇദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായത്. ബിഗ് ബോസ് വീടിന് പുറത്ത് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാകും എന്നാണ് ഷോയുടെ അവതാരകൻ ആയിട്ടുള്ള മോഹൻലാൽ പറയുന്നത്.
നാളെ വരാൻ പോകുന്ന പരിപാടിയുടെ പ്രോമോ വീഡിയോയിലാണ് മോഹൻലാൽ ഈ കാര്യം പറയുന്നതായി നമ്മൾ കാണുന്നത്. അതേസമയം സാഗർ എന്ന മത്സരാർത്ഥി കഴിഞ്ഞ വീക്കിലി ടാസ്കിൽ മീശമാധവൻ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ഇദ്ദേഹം ഭക്ഷണം മോഷ്ടിക്കുകയാണ് എന്ന തരത്തിൽ ഒരു സന്ദർഭം വീട്ടിലുണ്ടാക്കിയിരുന്നു. ഭക്ഷണം മോഷ്ടിക്കാൻ നീ ആരാ മധുവാണോ എന്ന് അഖിൽ മാരാരുടെ പരാമർശമാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് പിന്നീട് കാരണമായി മാറിയത്.
അതേസമയം അഖിലിനെ പുറത്താക്കുന്നതിൽ കുറഞ്ഞ ശിക്ഷ ഒന്നും നൽകരുത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം ഒരു തമാശ തമാശയായി കാണാൻ മലയാളികൾ ശീലിക്കണം എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. അതേ സമയം കഴിഞ്ഞദിവസം റേപ്പ് ജോക്സ് പറഞ്ഞ മനീഷയും ദേവുവും എന്ന് നടപടിയാണ് സ്വീകരിക്കുന്നത് എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു എന്നാണ് ഇപ്പോൾ ഒരു വിഭാഗം ആളുകൾ മോഹൻലാലിനോട് പറയുന്നത്.