മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ വിജയകുമാർ. ചീറ്റിങ് സ്റ്റാർ എന്നാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ധാരാളം സിനിമകളിൽ ഇദ്ദേഹം ചതിയനായി വേഷമിട്ടിട്ടുണ്ട്. അങ്ങനെയാണ് ഇത്തരത്തിൽ ഒരു പേര് ഇദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോൾ ഇദ്ദേഹത്തിനെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് മാധ്യമങ്ങളിൽ അറിയുന്നത്.
ഇദ്ദേഹത്തെ ഒരിക്കൽ ചോദ്യം ചെയ്യുവാൻ വേണ്ടി പോലീസ് കൂട്ടിക്കൊണ്ടു പോയിരുന്നു. അവിടെവച്ച് ഇദ്ദേഹം പോലീസിനെ ആക്രമിച്ചു എന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന പേരിൽ ഒരു കേസ് ഇദ്ദേഹത്തിൻറെ പേരിൽ ഉണ്ടായിരുന്നു. ഈ കേസിൽ ഇപ്പോൾ ഇദ്ദേഹത്തെ കോടതി ആക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മതിയായ തെളിവുകൾ ഇല്ല എന്നതിന്റെ പേരിൽ ആണ് കൊച്ചി കാക്കനാട് മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തമാക്കിയിരിക്കുന്നത്.
2009 വർഷത്തിലായിരുന്നു സംഭവം നടക്കുന്നത്. ഫെബ്രുവരി പതിനൊന്നാം തീയതി ആയിരുന്നു സംഭവം നടക്കുന്നത്. 25 ലക്ഷം രൂപ തട്ടിച്ചു എന്ന ആരോപണം ഉണ്ടായിരുന്നു ഇദ്ദേഹത്തിനെതിരെ. ഈ സംഭവത്തിൽ ചോദ്യം ചെയ്യുവാൻ വേണ്ടിയായിരുന്നു പോലീസ് ഇദ്ദേഹത്തെ വിളിച്ചു വരുത്തിയത്. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിലേക്ക് ആയിരുന്നു വിളിച്ചുവരുത്തിയത്.
സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ ആയിരുന്നു ഇദ്ദേഹം പോലീസുകാരെ തള്ളിവീഴ്ത്തിയത്. തുടർന്ന് കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കയ്യിലെ ഞരമ്പ് അറക്കാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം. ഇതൊക്കെ പോലീസ് പറയുന്ന കാര്യങ്ങൾ മാത്രമാണ് എന്നും ഇതിൽ മതിയായ തെളിവുകൾ ഇല്ല എന്നുമാണ് കോടതി ഇപ്പോൾ നിരീക്ഷിച്ചിരിക്കുന്നത്.