സ്പെഷ്യലിസ്റ്റ് മെഡിക്കൽ സൗകര്യങ്ങളുടെ അഭാവത്തിൽ നട്ടംതിരിയുന്ന കാസറഗോഡ് ജില്ലയുടെ ദുരിതങ്ങൾക്ക് ഉടൻ പരിഹാരം. ടാറ്റാ ഗ്രൂപ്പ് 540 കിടക്കകളുള്ള ഒരു പുതിയ ആശുപത്രി നിർമ്മിക്കാൻ ധനസഹായം നൽകുന്നു, ഇത് മൂന്ന് മാസത്തിനുള്ളിൽ നിർമ്മിക്കും. ടാറ്റാ ഗ്രൂപ്പ് 540 കിടക്കകളുള്ള ഒരു പുതിയ ആശുപത്രി നിർമ്മിക്കാൻ ധനസഹായം നൽകാൻ തീരുമാനിച്ചു, മാത്രമല്ല ഈ ആശുപത്രി മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്യും
പ്രീ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ആശുപത്രി ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ തെക്കിൽ ആണ് വരുന്നത്. പ്രീ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയിൽ, ഇതിനകം തന്നെ നിർമ്മിച്ച ഭാഗങ്ങൾ നിർമ്മാണ സൈറ്റിൽ ഒന്നിച്ചു ചേർത്താണ് അതിവേഗം നിർമ്മാണം സാധ്യമാക്കുന്നത് .
ടാറ്റാ ഗ്രൂപ്പ് ജില്ലയിൽ മെഡിക്കൽ സൗകര്യം നിർമിക്കുമെന്ന് രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 100 ഐസൊലേഷൻ ബെഡ്ഡുകളും 10 തീവ്രപരിചരണ വിഭാഗങ്ങളുമുള്ള പുതിയ കോവിഡ് -19 കെയർ ഹോസ്പിറ്റലും ചൊവ്വാഴ്ച ജില്ലയിൽ ഉദ്ഘാടനം ചെയ്തിരുന്നു.
“എല്ലാം ശെരിയായി നടക്കുകയാണെകിൽ രണ്ട് മൂന്ന് മാസത്തിനുള്ളിൽ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയും. പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് നിർമ്മിക്കും. തെക്കിൽ ഗ്രാമത്തിൽ, തെക്കിൽ പാലത്തിന് സമീപം 15 ഏക്കർ സ്ഥലത്ത് ഒരു റവന്യൂ സ്ഥലമുണ്ട്, ആശുപത്രി അവിടെ വരും. നാളെ (ബുധനാഴ്ച) മുതൽ പ്രവൃത്തി ആരംഭിക്കും, ” ജില്ലാ കളക്ടർ ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
ഈ ശ്രമത്തിൽ ജില്ലാ ഭരണകൂടത്തെ സഹായിക്കാൻ മേഖലയിലെ ജനങ്ങൾ മുന്നോട്ടുവരണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
കേരളത്തിലെ മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മറ്റ് വിദഗ്ധ മെഡിക്കൽ സൗകര്യങ്ങളും കുറവാണ്. ജില്ലയിലെ അതിർത്തി താലൂക്കുകളിലെ ആളുകൾ വളരെക്കാലം മുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കർണാടകയിലെ മംഗളൂരുവിനെ ആശ്രയിക്കുകയാണ് ചെയ്തിരുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രി കൂടി വരുന്നതോടെ കാസർഗോഡിലെ രോഗികൾക്ക് വളരെ ആശ്വാസകരമാകും